ഇസ്രയേലിൽ മരിച്ച സൗമ്യയുടെ കുടുംബത്തിന് നോർക്കയുടെ ഇൻഷുറസ് തുക കൈമാറി
മെയ് 11നാണ് സൗമ്യ കൊല്ലപ്പെടുന്നത്
തിരുവനന്തപുരം: ഇസ്രയേലിൽ നടന്ന റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ കൈമാറി. പ്രവാസി കേരളീയരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ ഫീൽഡ് ഏജൻസിയാണ് നോർക്ക റൂട്ട്സ്. മെയ് 11നാണ് സൗമ്യ കൊല്ലപ്പെടുന്നത്.
ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍
പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ കൂട്ടപൊരിച്ചൽ; അവസരം മുതലെടുക്കാൻ കോൺഗ്രസ്
ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ. പ്രമുഖ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇത്തരത്തിൽ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി വരുന്നത്.
സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രയേൽ തീരുമാനിച്ചിരുന്നു. ആദരസൂചകമായിട്ടാകും ഓണററി പൗരത്വം നൽകുക. സൗമ്യയുടെ മകനെ ഏറ്റെടുക്കുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ പറഞ്ഞു. സൗമ്യയുടെ ഒമ്പത് വയസുള്ള കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കുമെന്നും കുടുംബത്തിൽ ഒരാൾക്ക് ഇസ്രായേലിൽ ജോലി നൽകുമെന്നും ഇസ്രയേലും അറിയിച്ചിരുന്നു.
കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
Recommended Video