Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്യാല്‍ നബിദിന റാലി അക്രമണക്കേസില്‍ ഒരാള്‍ അറസ്റ്റില്‍, കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകും

മലപ്പുറം: ഉണ്യാല്‍ നബിദിന ഘോഷയാത്രക്കു നേരെ അക്രമം നടത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഉണ്യാല്‍ കൊടിയന്റെ പുരക്കല്‍ സത്താറാ(29)ണ് അറസ്റ്റിലായത്. അതേ സമയം കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകുമെന്നും താനൂര്‍ പോലീസ് പറഞ്ഞു. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെയുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് ഉണ്യാല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിനഘോഷയാത്രക്കു നേരെ അക്രമമുണമുണ്ടായത്. 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.

സിപിഐ-സിപിഎം പോര് കോടതിയിലേക്ക്; പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണം, സർക്കാരിന് നോട്ടീസ്!
നബിദിന റാലിക്കു നേരെ അക്രമം നടത്തി ആറു പേരെ വെട്ടിയ സംഭവത്തില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടക്കവെ ഉണ്ണിയാല്‍ കടപ്പുറത്ത് അക്രമത്തിന് ആയുധങ്ങള്‍ സംഭരിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണിയാലില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പിശോധന നടത്തി. ഉച്ചക്ക് 12 ഓടെയാണ് ഉണ്ണ്യാല്‍ തീരദേശ മേഖലയില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയത്. ഉണ്യാല്‍ ജ്ഞാനപ്രഭ സ്‌കൂളിന്റെ ഇരു പ്രദേശങ്ങളിലായിരുന്നു പരിശോധന. സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ പ്രദേശങ്ങളില്‍ നിന്ന് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമി സംഘങ്ങള്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നെത്തിയ ഡോഗ്, ബോംബ് സ്‌ക്വാഡുകളുടെ പരിശോധ തിരൂര്‍ സി.ഐ എം.കെ ഷാജി, താനൂര്‍ എസ്.ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു.

sathar

അറസ്റ്റിലായ പ്രതി സത്താര്‍

അതേ സമയം നബിദിന ഘോഷയാത്രക്ക് നേരെ ഉണ്ണിയാലില്‍ നടന്ന അക്രമത്തിനു തിരിച്ചടിയായി കഴിഞ്ഞ ദിവസം പറവണ്ണയില്‍ അക്രമം നടന്നിരുന്നു. മൂന്ന് ഓട്ടോറിക്ഷകകളും രണ്ട് ബൈക്കുകളും കത്തിച്ചു. സി.പി.എം പ്രവര്‍ത്തകരായ താ യുമ്മാന്റെ പുരക്കല്‍ അനസ്, ബാടാനാത്ത് അബ്ബാസ്, ഹാരിസ് മൗലവി എന്നിവരുടെ ഓട്ടോറിക്ഷകളും പൂക്കോട്ടില്‍ ഷാഫി, തിത്തീന്റെ പുരക്കല്‍ ഷാജഹാന്‍ എന്നിവരുടെ ബൈക്കുകളുമാണ് കത്തിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തീവെപ്പു സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പറവണ്ണയില്‍ റോഡ് ഉപരോധിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടി.പി.മജീദ്, ഭാരവാഹികളായ ടി.പി.ഷാജഹാന്‍, പി.പി.ശ്രീധരന്‍ ടി.പി.യൂനുസ് നേതൃത്വം നല്‍കി.

തിരൂര്‍ സി.ഐ എം.കെ.ഷാജി നേതാക്കളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഉണ്ണിയാല്‍ അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+