Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ കേരളമേ ഉണ്ടായിരുന്നുള്ളു: പിണറായി വിജയന്‍

മലപ്പുറം: രാജ്യത്ത് പൗരത്വ ഭേദഗതിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ കേരളമെന്ന സംസ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇടതുപക്ഷ സർക്കാർ ഉള്ളതുകൊണ്ട് മാത്രമാണ് ഇതിന് സാധിച്ചത്. വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ തങ്ങള്‍ക്ക് ദൃഢമായ നിലപാട് ഉണ്ടെന്നും പിണറായി വിജയന്‍ മലപ്പുറത്ത് പറഞ്ഞു.

"ഇടതു സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുമ്പോൾ യുഡിഎഫ് അതിന് കൂട്ടുനിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ മതനിരപേക്ഷ നിലപാട് തുടരും. അത് ആരെയും ആശ്രയിച്ചുകൊണ്ട‌ല്ല. കേന്ദ്രത്തിലുള്ള സർക്കാർ വർഗീയമായ വിഭജനത്തിനാണ് ശ്രമിക്കുന്നത്. പൗരത്വ നിയമം ഉൾപ്പടെയുള്ള നിയമങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാക്കുന്നതാണ്. കേരളം അതിനെ ഒറ്റക്കെട്ടായി തന്നെ ചെറുത്തി‌ട്ടുണ്ട്. ഇസ്രയേൽ അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ കേരളം പലസ്തീനോടൊപ്പമാണ് നിന്നത് "- മുഖ്യമന്ത്രി പറഞ്ഞു.

pinarayi-vijayan-navakerala

നവകേരള സദസ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തിൽ പുതുമയുള്ള നടപടിയുമാണ്. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരി. തെരഞ്ഞെടുപ്പിന് ശേഷം നമ്മൾ അധികാരത്തിലേറ്റിയ സർക്കാർ നമുക്ക് വേണ്ടി എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഇതിനു വേണ്ടിയാണ് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് എന്നത് ആവിഷ്‌കരിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞതിൽ വിരലിലെണ്ണാവുന്നവ ഒഴിച്ച് നടപ്പാക്കി. പ്രോഗ്രസ് റിപ്പോർട്ടിലൂടെ കഴിഞ്ഞ സർക്കാർ ജനങ്ങളെ അറിയിച്ചവ ജനം അംഗീകരിച്ചതിന്റെ ഫലമായാണ് ഭരണത്തുടർച്ച ലഭിച്ചത്.

2021 ൽ സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ കൂടുതൽ വേഗതയിൽ കാര്യ നിർവഹണം സാധ്യമാക്കി. ഫയൽ അദാലത്തുകൾ നടപ്പാക്കി. ഓരോ താലൂക്കിലൂടെയും ഫയൽ നീക്കങ്ങൾ വേഗത്തിലാക്കി. വിവിധ വകുപ്പുകളിൽ മന്ത്രിതല സംഘങ്ങൾ നേരിട്ട് വിലയിരുത്തിയാണ് ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്. ഫയലുകളുടെ നീക്കങ്ങൾ വേഗത്തിലാക്കുമ്പോൾ ഏറ്റവും വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നു.

ഓരോതാലൂക്കുകളിലും മന്ത്രിതല സംഘങ്ങൾ ജില്ലാ കളക്ടർമാർ എന്നിവരെല്ലാം ഇടപെട്ട് ഇതെല്ലാം കാര്യക്ഷമമാക്കുന്നു. ഇതൊക്കെ ഭരണനിർവ്വഹണം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമാണ്. മേഖല തലത്തിലും സംസ്ഥാന തലത്തിലും ഭരണനിർവ്വഹണം സുതാര്യമായ രീതിയിലാണ് മുന്നേറുന്നത്. ജനങ്ങൾക്ക് നല്ലരീതിയിൽ നീതി ലഭ്യമാക്കുകയെന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നമ്മുടെ നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ് മാറുകയാണ്. ഭരണനിർവ്വഹണത്തിന്റെ സ്വാദ് കേരളത്തിലെ ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്. ഇതിനു വേണ്ടിയാണ് ഫയൽ അദാലത്തുകളും താലൂക്ക് തല പരാതി പരിഹാര അദാലത്തുകളും തുടർന്ന് ജില്ലാ, മേഖലാതല പരാതി പരിഹാര അദാലത്തുകളും സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+