ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ ഈ ജനവിരുദ്ധ നയങ്ങളെ തിരുത്താൻ കഴിയൂ: മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള വർഗീയ വിരുദ്ധ ശക്തികളും ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് എങ്കിൽ മാത്രമേ രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന മോദി സർക്കാരിൻറെ ജനവിരുദ്ധ നയങ്ങളെ തിരുത്താൻ കഴിയൂവെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ. കേവലം കർഷകർ മാത്രമല്ല ഈ സമരത്തിൽ പങ്കെടുക്കുന്നത്. രാജ്യത്ത് ആകമാനം ഉള്ള തൊഴിലാളികളും വിദ്യാർത്ഥികൾ സ്ത്രീകൾ യുവാക്കൾ സമൂഹത്തിൻറെ വിവിധ തുറകളിൽ പെട്ട വ്യാപാര സമൂഹവും പത്ര പ്രവർത്തകരും അടക്കം എല്ലാ വിഭാഗവും ഈ സമരത്തിൽ പിന്തുണ നൽകുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെടുന്നു. കര്‍ഷക സമരം ആറ് മാസം പിന്നിടുന്ന വേളയില്‍ ഇന്ന് കരിദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. അവരുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇന്ന് കരിദിനം.
കർഷക സമരം തുടങ്ങിയിട്ട് ഇന്ന് 6 മാസം തികയുകയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് 7 വർഷവും മോദി സർക്കാരിൻറെ ഏഴ് വർഷക്കാലം രാജ്യത്തിൻറെ സമസ്ത മേഖലകളും കോർപ്പറേറ്റുകൾക്ക് തീറെഴുതി. അതിൽ ഏറ്റവും സുപ്രധാനമാണ് കാർഷിക രാജ്യമായ ഇന്ത്യയിൽ കർഷകരെ കോർപ്പറേറ്റുകൾക്ക് തീറെഴുതിയ കർഷക കരിനിയമങ്ങൾ.
സംയുക്ത കിസാൻ മോർച്ചയാണ് രാജ്യ വ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. കേവലം കർഷകർ മാത്രമല്ല ഈ സമരത്തിൽ പങ്കെടുക്കുന്നത്. രാജ്യത്ത് ആകമാനം ഉള്ള തൊഴിലാളികളും വിദ്യാർത്ഥികൾ സ്ത്രീകൾ യുവാക്കൾ സമൂഹത്തിൻറെ വിവിധ തുറകളിൽ പെട്ട വ്യാപാര സമൂഹവും പത്ര പ്രവർത്തകരും അടക്കം എല്ലാ വിഭാഗവും ഈ സമരത്തിൽ പിന്തുണ നൽകുന്നു.

ഈ കരിദിനത്തിൽ പ്രധാനമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ.
3 കാർഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കുക.
മിനിമം താങ്ങുവില ഉറപ്പാക്കുക.
തൊഴിൽ കോഡ് ഉപേക്ഷിക്കുക.
പൊതുമേഖലാ ഓഹരി വില്പന അവസാനിപ്പിക്കുക.
തൊഴിലുറപ്പ് പദ്ധതി പ്രകാരം മിനിമം 200 ദിവസം തൊഴിലും 600 രൂപ മിനിമം വേതനവും ആയി ഉയർത്തുക. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുക. തുടങ്ങിയ അടിസ്ഥാന ജീവിത പ്രശ്നങ്ങളാണ് ഈ കരിനിയമത്തിന് ആധാരമായി ഉയർത്തിയിരിക്കുന്നത്.
Recommended Video
ഇത് നേടിയെടുക്കാൻ രാജ്യമെമ്പാടുമുള്ള വർഗീയ വിരുദ്ധ ശക്തികളും ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് എങ്കിൽ മാത്രമേ രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന മോദി സർക്കാരിൻറെ ജനവിരുദ്ധ നയങ്ങളെ തിരുത്താൻ കഴിയൂ. നമുക്ക് ഒരുമിക്കാം. ജാഗ്രതയോടെ പ്രതിരോധിക്കാം.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications