ജോലിഭാരം കൊണ്ട് നില്‍ക്കപ്പൊറുതിയില്ല, ആരോഗ്യവകുപ്പിന് കാഴ്ചപ്പാടില്ല; പരാതിയുമായി ഡോക്ടർമാർ
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനമാണ് അനിശ്ചിതകാല സമരത്തിലേക്ക് ഡോക്ടര്‍മാരെ നയിച്ചതെന്ന് കെജിഎംഒഎ ഭാരവാഹികള്‍. പാലക്കാട് കുമരംപുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ഉച്ചയ്ക്കു ശേഷമുള്ള ഒപി സേവനം ലഭ്യമാക്കുന്നില്ലൊരോപിച്ച് സസ്പെന്‍ഡ് ചെയ്തതാണ് സമരം ഇത്രപെട്ടെന്ന് ആരംഭിക്കാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു.

2016ല്‍ ആവിഷ്കരിച്ച ആര്‍ദ്രം പദ്ധതിയിലെ പ്രഖ്യാപനങ്ങള്‍ പ്രായോഗികമാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഒപി ചികിത്സയോടൊപ്പം നിരവധി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണ ഉത്തരവാദിത്തങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറായ ഡോക്ടര്‍മാര്‍ ചെയ്യേണ്ടതുണ്ട്. മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഓരോ ഡോക്ടറും പരിശോധിക്കേണ്ട രോഗികളുടെ എണ്ണം നിജപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ ഒരു ഡോക്ടര്‍ 100 മുതല്‍ 300 വരെ രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണുള്ളത്. രോഗികള്‍ക്ക് മെച്ചപ്പെട്ടസേവനം ലഭ്യമാക്കുന്നതിന് ഇത് തടസ്സമാവുന്നു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍, അവലോകന യോഗങ്ങള്‍, ദേശീയരോഗ്യ പദ്ധതികളുടെ നിര്‍വഹണം, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗപ്രതിരോധ കുത്തിവയ്പ് നല്കല്, സ്കൂളുകളിലെ കുട്ടികളുടെ ആരോഗ്യ പരിശോധന, കിടപ്പുരോഗികള്‍ക്കുള്ള പരിചരണം, പഞ്ചായത്ത് ആരോഗ്യ പദ്ധതികള്‍ക്ക് വിദഗ്്ധോപദേശം നല്കല്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വരുന്ന ഫണ്ടുകളുടെ ആസൂത്രണവും വിനിയോഗവുമടക്കം നിരവധി കടമകള്‍ പിഎച്ച്സി ഡോക്ടര്‍മാര്‍ നിര്വഹിക്കേണ്ടിവരുന്നു. ഇത്തരം ഡോക്ടര്‍മാര്‍ ഒപിയില്‍ മാത്രം സേവനമനുഷ്ഠിച്ചാല്‍ മതിയെനന ആരോഗ്യവകുപ്പ് നിലപാട് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കും.
നാലു ഡോക്ടര്‍മാരെയെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കണം. ഒപി സമയം ദീര്‍ഘിപ്പിക്കണമെങ്കില്‍ മിനിമം അഞ്ച് ഡോക്ടര്‍മാരെങ്കിലും ഉണ്ടാവണം. എന്നാല്‍ പഞ്ചായത്തുവഴി ഒരു താല്‍ക്കാലിക ഡോക്ടറെ നിയമിച്ച് പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയാണ് ആരോഗ്യവകുപ്പ് ചെയ്യു്ന്നത്. ഇതുതെയാണ് കുമരംപുത്തൂരിലും ചെയ്തത്. ഇന്നലെ മുതല്‍ ഒപി ബഹിഷ്കരിച്ചാണ് സമരം ആരംഭിച്ചത്. എന്നാല്‍ സമരം ഒത്തുതീര്‍പ്പാവാത്ത പക്ഷം 18 മുതല്‍ കിടത്തിച്ചികിത്സാ സേവനവും ബഹിഷ്കരിക്കാനാണ് തീരുമാനം. ഈ സമരം ഒപി സമയം കൂട്ടിയതിനല്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്് എ കെ റഊഫ്, ജനറല്‍ സെക്രട്ടറി ഡോ. വി ജിതേഷ്, ഡോ. രമേഷ്, ഡോ. ഷാരോ, ഡോ. പി എസ് സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
-
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications