എന്നാലും പിണറായി... ഇത്രക്ക് വേണ്ടിയിരുന്നില്ല
കണ്ണൂര്‍: കൊലയാളി രാഘവന് എന്ന് മാത്രം എംവി രാഘവനെ സിപിഎമ്മുകാര്വിളിച്ചിരുന്ന കാലം അത്ര പിറകിലൊന്നും അല്ല. ശരിക്കും പറഞ്ഞാല്‍ എംവി രാഘവന് യുഡിഎഫിനോട് അകലുന്നതിന് തൊട്ടുമുമ്പ് വരെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് മാത്രമായിരുന്നില്ല സിപിഎമ്മിന്റെ ദേഷ്യത്തിന് പിറകില്‍. കൂത്തുപറമ്പില്‍ പാര്‍ട്ടിയുടെ അഞ്ച് സഖാക്കള്‍ വെടിയേറ്റ് മരിക്കാന്‍ കാരണം എംവി രാഘവന് എന്ന എംവിആര്‍ ആണെന്നാണ് സിപിഎം പറഞ്ഞിരുന്നത്.

കൂത്തുപറമ്പ് വെടിവപ്പിന്റെ 20-ാം വാര്‍ഷികത്തില്‍ പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പക്ഷേ എംവി രാഘവനെ കൊലയാളിയെന്ന് വിളിച്ചില്ല. പകരം പോലീസിനെയാണ് കുറ്റപ്പെടുത്തിയത്. വെടിവപ്പിനെ കുറിച്ച് പോലീസിന് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പിണറായി ഉന്നയിക്കുന്ന ആക്ഷേപം.
ആഴ്ചകള്‍ക്ക് മുമ്പ് എംവി രാഘവന് വിടപറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം സിപിഎമ്മിനോട് അടുപ്പം കാണിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഇതെല്ലാം തന്നെ കാരണം... പിണറായി ഇനി എംവി രാഘവനെ കൊലയാളിയെന്ന് വിളിക്കില്ല.
എംവി രാഘവന് മരിച്ചപ്പോള്‍ കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തിയത് സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു. ധീരനായ കമ്യൂണിസ്റ്റെന്നാണ് സിപിഎം നേതാക്കള്‍ രാഘവനെ വിശേഷിപ്പിച്ചത്. പക്ഷേ അപ്പോഴും ചിലരെങ്കിലും പഴയ കൂത്തുപറമ്പ് വെടിവപ്പിനെ ഓര്‍മിച്ചിരുന്നു.
കൂത്തുപറമ്പ് വെടിവപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായി സഖാവ് പുഷ്പന് ഇപ്പോഴും ഉണ്ട്. രക്തസാക്ഷികളായ ആ അഞ്ച് പേരേയും ജീവിച്ചിരിക്കുന്ന പുഷ്പനേയും മറന്നുകൊണ്ടാണ് ഇത്തവണ പിണറായി കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ പ്രസംഗിച്ചതെന്ന ആരോപണം ഇപ്പോഴേ ഉയര്‍ന്ന് കഴിഞ്ഞു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications