Get Updates
Get notified of breaking news, exclusive insights, and must-see stories!

മാർക്ക് ലിസ്റ്റ് വിവാ​ദം: ആർഷോയുടെ പരാതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്

കൊച്ചി: മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ക മാധ്യമപ്രവർത്തകയ്ക്ക് എതിരെ ഗൂഢാലോചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ ആണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

താൻ എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ തന്റെ പേര് വന്നതിന് പിന്നിൽ മാധ്യമപ്രവർത്തകർ അടക്കം നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്.

Arsho

മഹാരാജാസ് കോളേജിലെ പ്രിൻസിപ്പൽ വി എസ് ജോയി, ആർക്കിയോളജി വിഭാഗം മേഥാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ട് പ്രതികൾ. അഖിലയെ അഞ്ചാം പ്രതിയായാണ് ചേർത്തിരിക്കുന്നത്.

ആർഷോയെ അപകീർത്തിപ്പെടുത്താൻ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി എന്നാണ് എഫ്ഐആറിൽ പറയുന്നത്. മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വ്യാജരേഖ ചമയ്ക്കലും ഗൂഢാലോനയും അടക്കം ജാമ്യമില്ലാത്ത കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

​ഗൂഢാലോചന ഉണ്ടെന്ന ആർഷോയുടെ പരാതി മഹാരാജാസ് കോളേജ് ​ഗവേണിം​ഗ് കൗൺസിൽ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ആർഷോയുടെ പരാതിയിൽ കേസെടുക്കുകയായിരുന്നു.ഇപ്പോൾ പ്രചരിക്കുന്ന മാർക്ക്‌ ലിസ്റ്റ് 2021 ബാച്ച് വിദ്യാർത്ഥികളുടെ റെഗുലർ പരീക്ഷയുടേതാണെന്നും താൻ ആ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആർഷോ പറഞ്ഞിരുന്നു.

മഹാരാജാസ് കോളേജിലെ രണ്ടാം വർഷ പി ജി ആർക്കിയോളജി വിദ്യാർത്ഥിയാണ് ആർഷോ. ആർഷോ മൂന്നാംം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ മാർച്ചിൽ പരീക്ഷ ഫലം വന്നപ്പോൾ ആർഷോ വിജയിച്ചുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം
മഹാരാജാസ് കോളജിനുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്യാംപസിനകത്തെ ​ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്നും ആർഷോ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+