ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആര്..? അവകാശവാദവുമായി മുനീറും സലാമും... പതിവ് തെറ്റിച്ച് തെരഞ്ഞെടുപ്പ്?
കൂടുതല്‍ പിന്തുണ തങ്ങള്‍ക്കുണ്ട് എന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്. നാളെ മുസ്ലീം സംസ്ഥാന കൗണ്‍സില്‍ യോഗം തുടങ്ങാനിരിക്കെയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്

മലപ്പുറം: മുസ്ലിം ലീഗില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായി തര്‍ക്കം രൂക്ഷമാകുന്നു. പി എം എ സലാമും എം കെ മുനീറും തങ്ങള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉണ്ട് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതോടെ നാളെ നടക്കാനിരിക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിക്കും എന്നാണ് സൂചന. കൂടുതല്‍ ജില്ലാ കമ്മറ്റികളുടെ പിന്തുണ തങ്ങള്‍ക്കാണ് എന്ന് പി എം എ സലാം പക്ഷവും എം കെ മുനീര്‍ പക്ഷവും ഒരുപോലെ അവകാശപ്പെട്ടു.
അതേസമയം നിലവില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി എം എ സലാമിനാണ് കൂടുതല്‍ പേരുടേയും പിന്തുണയുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് പി എം എ സലാം വരുന്നതിനോട് ആണ് താല്പര്യം. എന്നാല്‍ കെ എം ഷാജി, പി എം സാദിഖലി തുടങ്ങിയ നേതാക്കളാണ് എം കെ മുനീറിന്റെ പക്ഷത്തുള്ളത്. നാളെ കോഴിക്കോട് വെച്ചാണ് മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നത്.
മുസ്ലിം ലീഗിന്റെ പുനഃസംഘടനയാണ് പ്രധാന അജണ്ട. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായതോടെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുഴുവന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും മലപ്പുറത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ആരെ പിന്തുണക്കുന്നു എന്നതില്‍ മുഴുവന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും അഭിപ്രായം ചോദിച്ചറിയാനാണ് സാദിഖലി തങ്ങളുടെ നീക്കം.

Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
കോഴിക്കോട് ഒഴികെ 13 ജില്ലാ കമ്മിറ്റികളും തങ്ങളെയാണ് പിന്തുണക്കുന്നത് എന്നാണ് പി എം എ സലാം അവകാശപ്പെടുന്നത്. എന്നാല്‍ കോഴിക്കോട്, കാസര്‍കോട്, ഇടുക്കി, തൃശൂര്‍ ജില്ലാ കമ്മിറ്റികളും തെക്കന്‍ ജില്ലയിലെ ചില ഭാരവാഹികളും തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് എം കെ മുനീര്‍ പറയുന്നത്. സമയാവത്തിലൂടെ ലീഗ് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സാദിഖലി തങ്ങള്‍ക്ക് മുന്നിലുള്ളത്.
അതേസമയം മുസ്ലീം ലീഗ് പുനഃസംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാവില്ല എന്നാണ് സാദിഖലി തങ്ങള്‍ പറയുന്നത്. അതല്ല മുസ്ലിം ലീഗിന്റെ കീഴ്വഴക്കം എന്നും സാദിഖലി തങ്ങള്‍ പറയുന്നു. പി എം എ സലാമിനാണ് കൂടുതല്‍ പിന്തുയെങ്കിലും മുനീറിനൊപ്പം പുതിയ ചേരി കൂടി രൂപപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications