ദുരൂഹ സാഹചര്യത്തിൽ കാണാതായ മൊബൈൽ കടയുടമയേയും, ജീവനക്കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു
വടകര:മൂന്ന് മാസം മുൻപ് കാണാതായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പുടമ വൈക്കിലശേരിയിലെ പുത്തൻപുരയിൽ മുഹമ്മദ് അംജാദിനെയും,ഒരു മാസം മുൻപ് കാണാതായ ഇതേ കടയിലെ ജീവനക്കാരി ഒഞ്ചിയം മനയ്ക്കൽ പ്രവീണയേയും പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ജയിൽ റോഡിലെ വാടക വീട്ടിൽ
കാന്‍സര്‍ ബാധിതയെ പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു: അയല്‍വാസിയും പീഡിപ്പിച്ചു!
താമസിച്ച് മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൻ ഇടപാട് നടത്തി വരികയായിരുന്നു ഇരുവരും.പോലീസ് എത്തിയ വിവരമറിഞ് ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അംജാദിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.മാസങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് ഇവരുടെ താമസ കേന്ദ്രം പോലീസിന് കണ്ടെത്താനായത്.ഐഡിയ മൊബൈൽ ഡീലറായ അംജാത് നേരത്തെ ഉപയോഗിച്ച സിം കാർഡുകൾ ഉപേക്ഷിച്ച് വ്യാജ ഐ.ഡി യിലുള്ള ഫോൺ നമ്പറായതിനാൽ ഇവരെപ്പറ്റിയുള്ള വിവരവും ലഭിച്ചിരുന്നില്ല .മുൻപുണ്ടായിരുന്ന ഫോൺ നമ്പറിൽ നിന്നും കഴിഞ്ഞ ദിവസംരാത്രി അംജാദ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടതായി സൈബർ സെല്ലിന്റെ സഹായത്താൽ ടവർ ലൊക്കേഷൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കിയാണ് ഇവരെ വലയിലാക്കിയത്.

താമസ കേന്ദ്രത്തിൽ ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്നറിയാൻ സി.സി.ടി.വി.സ്ഥാപിച്ച് കംപ്യൂട്ടറിലും,മൊബൈലിലും ഇതിന്റെ ദൃശ്യങ്ങൾ കാണാൻ കഴിയുന്ന രീതിയിൽ സംവിധാനവും ഒരുക്കിയിരുന്നു.വീട്ടിനുള്ളിൽ കയറി ഇവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പോലീസ് രഹസ്യ നീക്കത്തിലൂടെ ഇരുവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കീഴടക്കുകയായിരുന്നു.സെപ്റ്റംബർ 11 മുതലാണ് അംജാദിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്.

പിന്നീട് കടയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയിരുന്നത് ജീവനക്കാരിയായ പ്രവീണയായിരുന്നു.പോലീസ് പ്രവീണയെയും അന്ന് ചോദ്യം ചെയ്തിരുന്നു.എന്നാൽ നവമ്പർ 13 മുതൽ പ്രവീണയെയും കാണാതായി. സ്വന്തം സ്കൂട്ടറിൽ വടകര സാൻഡ് ബാങ്ക്സിലെത്തിയ പ്രവീണ ബാഗിൽ അത്മഹത്യ കുറിപ്പെഴുതി വെച്ച ശേഷം ഒരാളുടെ ബൈക്കിൽ പോയതായി നാട്ടുകാർ നേരത്തെ പോലീസിൽ മൊഴി നൽകിയിരുന്നു.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ഇരുവരെയും ഹേബിയസ് കോർപ്പസ് ഹർജി നില നിൽക്കുന്നതിനാൽ ഹൈക്കോടതിയിൽ ഹാജരാക്കും.സ്‌ക്വാഡിൽ എടച്ചേരി എസ്.ഐ.കെ.പ്രദീപ്കുമാർ,സി.ഐ.യുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.സി.എച്ച്.ഗംഗാധരൻ.സീനിയർ സി.പി.ഒ.കെ.പി.രാജീവൻ,സി.പി.ഒ മാരായ കെ.യൂസഫ്,വി,ഷാജി.പ്രദീപൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications