യുവാവിനൊപ്പമുള്ള പെൺകുട്ടി ജസ്നയെന്നുറപ്പിക്കാതെ കുടുംബം.. പോലീസ് ബെംഗളൂരുവിൽ
കാഞ്ഞിരപ്പള്ളി: കോവളത്ത് വെച്ച് വിദേശ വനിതയെ കാണാതായതും കൊല്ലപ്പെട്ടതുമായ സംഭവം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ജസ്‌നയെക്കുറിച്ച് അധികമാരും അറിഞ്ഞത് പോലുമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌ന മേരി എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായത്.
ജസ്‌ന അപ്രത്യക്ഷമായി ഇത്രയും ദിവസം ആ പെണ്‍കുട്ടിയെക്കുറിച്ച് ആര്‍ക്കും ഒരു സൂചനയും ലഭിച്ചിരുന്നില്ല. അതിനിടെയാണ് ബെംഗളൂരുവില്‍ വെച്ച് ജസ്‌നയെ കണ്ടതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. പോലീസ് സ്ഥലത്ത് എത്തിയിട്ടും ഉണ്ട്. എന്നാല്‍ ജസ്‌നയുടെ കുടുംബവും സഹോദരനും പറയുന്നത് മറ്റൊന്നാണ്.
അപ്രത്യക്ഷയായ ജസ്ന
അമ്മായിയുടെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് മാര്‍ച്ച് 22ന് ജസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. ഒരു ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ടൗണിലെത്തി. അവിടെ നിന്ന് ജസ്‌ന എവിടേക്ക് പോയെന്നോ പിന്നീട് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വീട്ടുകാര്‍ക്കോ പോലീസിനോ ഒരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടെയാണ് ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഒരു യുവാവിനൊപ്പം കണ്ടതായുള്ള വിവരം പോലീസിനും വീട്ടുകാര്‍ക്കും ലഭിച്ചത്.
സ്ഥിരീകരിക്കാതെ കുടുംബം
എന്നാലത് ജസ്‌ന തന്നെയാണോ എന്ന് വീട്ടുകാര്‍ സ്ഥിരീകരിച്ചിട്ടില്ല. ബെംഗളൂരുവില്‍ നിന്നും ലഭിച്ച വിവരം ഇതുവരെ തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല എന്ന് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അത് ജസ്‌നയാണോ അല്ലയോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അത് ജസ്‌നയാണോ എന്ന കാര്യം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ജെയ്‌സ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സുഹൃത്തിനൊപ്പം ബെംഗളൂരുവിൽ
പോലീസില്‍ നിന്ന് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കു്‌നത്. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ മറ്റെന്തെങ്കിലും പറയാനൊക്കൂ. അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് ജെയ്‌സ് കുറിച്ചിരിക്കുന്നത്. മഡിവാളയില്‍ കഴിഞ്ഞ ഞനിയാഴ്ച സുഹൃത്തിനൊപ്പം എത്തിയെന്നാണ് സൂചന. ഇവിടെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസ ഭവന്‍ എന്ന സ്ഥാപനത്തിലാണ് ഇവര്‍ പോയത്.
തങ്ങളെ വിവാഹം കഴിപ്പിച്ച് തരാമോ
തങ്ങളെ വിവാഹം കഴിപ്പിച്ച് തരാമോ എന്ന് ആശ്വാസ ഭവനിലെ മാരിസ് എന്ന വൈദികനോട് ഇവര്‍ അന്വേഷിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് ബെംഗളൂരു നഗരത്തില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. പരിക്കേറ്റ ഇരുവരും ബെംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് മൈസൂരിലേക്ക് പോവുകയും ചെയ്തുവെന്നാണ് വിവരം. ജസ്‌നയെ കണ്ട കാര്യം ആന്റോ ആന്റണി എംപി സ്ഥിരീകരിച്ചിട്ടുണ്ട്.
ജസ്ന തന്നെയെന്ന് എംപി
കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റോ ആന്റണി എംപി ബെംഗളൂരുവിലുണ്ട്. ജസ്‌നയുടെ വാര്‍ത്തയറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ആശ്വാസ ഭവനിലെത്തിയ വിവരമറിഞ്ഞത്. ആശ്വാസ ഭവനില്‍ വോളണ്ടറി സര്‍വ്വീസിന് പോയ ആള്‍ ജസ്‌നയെ തിരിച്ചറിഞ്ഞ് എംപിക്ക് ഫോട്ടോ അയച്ച് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് എംപി ആശ്വാസ ഭവനിലെത്തി. ജസ്‌നയുടെ കൂടുതല്‍ ചിത്രങ്ങള്‍ അവിടുത്തെ ആളുകള്‍ക്ക് കാണിച്ച് കൊടുത്തു.
പോലീസ് പരിശോധിക്കുന്നു
ജസ്‌നയെ തിരിച്ചറിഞ്ഞ ഇവര്‍ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം സ്ഥാപനത്തില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചുവെന്ന് ആന്റോ ആന്റണി എംപി പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം സ്ഥാപന മേധാവികള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ആശ്വാസ ഭവനിലെത്തിയ പത്തനംതിട്ടയില്‍ നിന്നുള്ള പോലീസ് സംഘം ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ജസ്‌ന അവിടെ എത്തിയെന്ന് ഉറപ്പിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് സൂചന.
ബാബുവിന്റെ കഴുത്തിലെ മുറിവ് എൽ ആകൃതിയിൽ.. വെട്ടി നുറുക്കിയത് പരിശീലനം നേടിയവർ!
മൂന്ന് വയസ്സുള്ള കുഞ്ഞിനെ കാറിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു.. അമ്മയെ കൂട്ടബലാത്സംഗം ചെയ്തു!