സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിലുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്
തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലുള്ള കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം. തെൡയിക്കാനാവാത്ത കേസാണിതെന്നാണ് പോലീസ് കരുതുന്നത്. തെളിവില്ലെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. വിവാദ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടും തെളിവില്ലെന്ന് പറയുന്നത് പോലീസിന്റെ നിഷ്ക്രിയത്വമാണെന്ന് പരാതിക്കാരനായ അഡ്വ ബൈജു നോയല്‍ ആരോപിക്കുന്നു.
ഈ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. അദ്ദേഹത്തിന് രാജിവെക്കേണ്ടി വരികയായിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് പ്രസംഗത്തില്‍ കോടതി കേസെടുത്തത്.

ഈ കേസില്‍ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. അതിന് മുമ്പ് പരാതിക്കാരന് പോലീസ് നോട്ടീസ് നല്‍കും. നേരത്തെ സജി ചെറിയാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. എന്നാല്‍ മുന്‍ മന്ത്രി പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയിരുന്നു.
മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
ഇതെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടയിലാണ് തെളിവില്ലെന്ന് പോലീസ് പറയുന്നത്. അടുത്ത ദിവസം തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പോലീസിന് നിയമോപദേശവും ഇക്കാര്യത്തില്‍ നല്‍കിയിരുന്നു. നാളെ പോലീസ് തിരുവല്ല കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
മല്ലപ്പള്ളിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയ്ക്കെതിരെ മന്ത്രിസ്ഥാനത്തിരുന്ന് ഗുരുതരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഭരണഘടനയ്ക്കെതിരായ പരാമര്‍ശം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
പക്ഷേ ഇത് സജി ചെറിയാന്റെ തന്നെ ശബ്ദരേഖയാണോ എന്ന് പോലീസ് ആദ്യം പരിശോധിച്ചില്ല. എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള ശാസ്ത്രീയ പരിശോധനയ്ക്കാണ് പോലീസ് ശ്രമിച്ചത്. ഇതാണ് പോലീസ് ഗൗരവത്തില്‍ കേസിനെ പരിഗണിച്ചില്ലെന്ന് പരാതിക്കാരന് അടക്കം ഉന്നയിക്കാന്‍ കാരണം.
അഞ്ച് മാസത്തിന് ശേഷമാണ് കേസ് തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്. പ്രസംഗം നടത്തിയത് തെളിയിക്കാനായില്ലെന്ന് കോടതിയില്‍ സ്ഥാപിക്കാനാണ് പോലീസ് ശ്രമം. തിരുവല്ല ഡിവൈഎസ്പി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കും.
ജൂലായ് മൂന്നിനായിരുന്നു മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സജി ചെറിയാന് ഭരണഘടനയ്ക്കെതിരെ പരാമര്‍ശം നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications