വാട്‌സാപ്പ് ചാറ്റ് സംഘടനയുടേതാണോയെന്ന് ഇപ്പോള്‍ പറയുന്നില്ല; പ്രതികരണവുമായി ശബരീനാഥന്‍; കുടുങ്ങുമോ?
തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ് വീണ്ടും സജീവ ചർച്ചയിൽ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ കുരുക്കിലായിരിക്കുകയാണ് വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനിടെ ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അന്വേഷണവുമായി
സഹകരിക്കുമെന്നാണ്
ശബരിനാഥൻ
പറഞ്ഞിരിക്കുന്നത്.
പ്രചരിക്കുന്ന
വാട്സ്
ആപ്പ്
സംഘടനയുടേതാണോയെന്ന്
ഇപ്പോൾ
പറയുന്നില്ല.
യൂത്ത്
കോൺഗ്രസിനെ
തറപറ്റിക്കാൻ
ചിലർ
ശ്രമിക്കുന്നുണ്ട്.
സംഘടനാ
തലത്തിൽ
അവർക്കെതിരെ
നടപടിയുണ്ടാകും.
സമാധാനപരമായ
ഒരു
പ്രതിഷേധമാണ്
നടന്നത്.
പൊലീസ്
ചോദിക്കുന്ന
ചോദ്യങ്ങൾക്ക്
മറുപടി
നൽകുമെന്നും
കെ.എസ്.ശബരിനാഥൻ
പറഞ്ഞു.
നാളെ
11
മണിക്ക്
അന്വേഷണ
ചുമതലയുള്ള
തിരുവനന്തപുരം
ശംഖുമുഖം
അസി.കമ്മീഷണറുടെ
ഓഫീസിൽ
ഹാജരാകാനാണ്
ശബരിനാഥിന്
നോട്ടീസ്
നൽകിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിര്‍ദേശം നൽകുന്നതിന്റെ വാട്സാപ്പ് സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം,
സംഭവത്തില്‍
ഗൂഢാലോചന
ആരോപിച്ച്
യൂത്ത്
കോണ്‍ഗ്രസ്
സംസ്ഥാന
വൈസ്
പ്രസിഡന്റ്
ശബരിനാഥനെതിരെ
കേസെടുത്താല്‍
ഇ.പി
ജയരാജനെതിരേ
ശക്തമായ
പ്രക്ഷോഭ
പരിപാടികള്‍
നടത്തുമെന്നാണ്
ഹൈബി
ഈഡന്‍
പ്രതികരിച്ചത്.
വിമാനത്തിനുള്ളില്‍
മുഖ്യമന്ത്രി
പിണറായി
വിജയനെതിരേ
നടന്ന
പ്രതിഷേധത്തില്‍
എല്‍ഡിഎഫ്
കണ്‍വീനര്‍
ഇ.പി
ജയരാജനെതിരേ
വധശ്രമത്തിന്
കേസെടുക്കണമെന്നും
ഹൈബി
ഈഡന്‍
എം.പി
പറഞ്ഞു.
ഇന്‍ഡിഗോ
ആഭ്യന്തര
അന്വേഷണ
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
യാത്രാവിലക്ക്
വന്നതോടെ
ഇപി
കുറ്റക്കാരനാണെന്ന്
തെളിഞ്ഞെന്നും
എഫ്.ഐ.ആര്‍
രജിസ്റ്റര്‍
ചെയ്യാന്‍
പോലീസ്
തയ്യാറാകണമെന്നും
ഹൈബി
ആവശ്യപ്പെട്ടു.
ശ്രീലങ്ക ഇന്‍ മേക്കിംഗ്! മനുഷ്യരുടെ ചായകുടി പോലും മുട്ടിക്കുന്ന തീരുമാനം; അരുണ്‍ കുമാർ
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ മാത്രമാണ് മൂന്ന് പേര്‍ക്കും യാത്രാ വിലക്ക്. അതേസമയം, യാത്രാവിലക്ക് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരിച്ചത്.
കേരളത്തിലേക്ക്
എത്തുന്ന
വിദേശപണത്തില്‍
വന്‍
ഇടിവ്,
പ്രവാസികള്‍
പണം
അയക്കാത്തതെന്തുകൊണ്ട്?
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തപവന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തിരുന്നു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴെ പ്രതികൾ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. ഇപിക്കെതിരായ നിരവധി പേർ നൽകിയ പരാതികളും പൊലീസ് തള്ളിയിരുന്നു.
ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര
Recommended Video