കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ചത് സുനി മാത്രം, മറ്റുള്ളവര്‍ ചിത്രങ്ങളെടുത്തു!! പുതിയ വിവരങ്ങള്‍ പുറത്ത്..

പോലിസിന്‍റെ അലംഭാവമാണ് സുനിയെ പിടികൂടാതിരിക്കാന്‍ കാരണമെന്ന് വിമര്‍ശനം

  • By Sooraj
Google Oneindia Malayalam News

കൊച്ചി: പ്രമുഖ മലയാളം നടിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങള്‍ പിന്നിട്ടും മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടികൂടാനാവാതെ നട്ടം തിരിയുകയാണ് പോലിസ്. അതേസമയം, സിനിമാ മേഖലയിലെ ചിലരുമായി സംഭവത്തിനു ബന്ധമുണ്ടെന്ന് ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും സൂചനകളുണ്ട്.

ഉടന്‍ വിവരം ലഭിച്ചു

സംഭവം നടന്ന് അധികം വൈകാതെ തന്നെ പള്‍സര്‍ സുനിക്ക് ഇതില്‍ പങ്കുള്ളതായും ഇയാള്‍ എവിടെയാണുള്ളതെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ സംഭവം നടന്ന ശേഷം സുനി ചിലരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായും പോലീസ് കണ്ടെത്തിയിരുന്നു.

പോലീസ് അലംഭാവം

പോലീസിന്റെ അലംഭാവമാണ് സുനിയെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിക്കു ശേഷം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്കു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നുവത്രേ. ഇതേ സമയത്തു തന്നെയാണ് സംവിധായകന്‍ ലാല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുന്നത്. അരമണിക്കൂറിനകം കമ്മീഷണര്‍ യതീഷ് ചന്ദ്രയും സ്ഥലത്തെത്തിയിരുന്നു. പക്ഷെ അന്വേഷണം ഊര്‍ജിതമാക്കാന്‍ പിന്നെയും രണ്ടു മണിക്കൂറുകളെടുത്തു.

ഉപദ്രവിച്ചത് സുനി മാത്രം ?

തട്ടിക്കൊണ്ടു പോയി വാഹനത്തില്‍ വച്ചു നടിയെ ഉപദ്രവിച്ചത് സുനി മാത്രമാണെന്നാണ് പോലിസിനു ലഭിച്ച ഏറ്റവും പുതിയ വിവരം. മറ്റു പ്രതികള്‍ ഈ സമയത്തു ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ ശ്രമിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.

സുനിയെ തിരിച്ചറിഞ്ഞു

മുഖം മറച്ചാണ് സുനി വാഹനത്തില്‍ കയറിയതെന്നു നടി നേരത്തേ മൊഴി നല്‍കിയിരുന്നു. ഇടയ്ക്കു മുഖം മറച്ച തുണി ഇളകിമാറിയപ്പോള്‍ നടി ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. താന്‍ സുനിയല്ലേയെന്ന് നടി ഇയോളോടു ചോദിച്ചപ്പോള്‍ ഭീഷണിയായിരുന്നു സുനിയുടെ മറുപടി. ഇതു ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ ഫ്‌ലാറ്റില്‍ കൊണ്ടു പോയി മയക്കുമരുന്നു നല്‍കി ഉപദ്രവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് നടി പോലിസിനോടു പറഞ്ഞത്.

മറ്റു പ്രതികള്‍ പറയുന്നത്

സംഭവം ക്വട്ടേഷനാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇതിനകം പിടിയിലായ മറ്റു പ്രതികള്‍ പോലിസിനോടു പറഞ്ഞത്. നടിയെ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടുകയാണ് ലക്ഷ്യമെന്ന് സുനി പറഞ്ഞതായും ഇവര്‍ മൊഴി നല്‍കിയിരുന്നു

തെളിവ് ശേഖരിച്ചു

സംഭവത്തെക്കുറിച്ച് അമ്പതോളം പേരില്‍ നിന്നു പോലിസ് തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു. തിങ്കളാഴ്ച രാവിലെ സുനി പോലിസ് പിടിയിലാവേണ്ടതായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ വച്ച് പോലിസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ കടന്നുകളഞ്ഞു. സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ സ്വദേശി അന്‍വറിനെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

ഒരാള്‍ കൂടി പിടിയില്‍

സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന പ്രധാന പ്രതികളിലൊരാളായ മണികണ്ഠനെ തിങ്കളാഴ്ച രാത്രി പാലക്കാട്ടുനിന്ന് അന്വേഷണസംഘം പിടികൂടിയിരുന്നു. നടി കാറില്‍ ആക്രമിക്കപ്പെടുമ്പോള്‍ സുനിയെക്കൂടാതെ മണികണ്ഠനും വിജീഷുമാണ് ഉണ്ടായിരുന്നത്. ഇതില്‍ സുനിയെയും വിജീഷിനെയും മാത്രമാണ് ഇനി പിടികൂടാനുള്ളത്.

 മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തങ്ങള്‍ നിരപരാധികളാണെന്നും ചിലര്‍ കുടുക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി സുനിയും സംഘവും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് ഇതു ഹൈക്കോടതി പരിഗണിക്കുന്നത്.

English summary
In actress molestation case police is unable to capture main accused pulsar suni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X