മന്ത്രിസ്ഥാനം തെറിപ്പിച്ച പഞ്ചാബ് മോഡൽ പ്രസംഗം, അഴിമതി കേസിൽ ജയിലിൽ.. വിവാദങ്ങളുടെ നായകൻ
തിരുവനന്തപുരം; കേരള രാഷ്ട്രീയത്തിൽ വാഴ്ത്തപ്പെടുമ്പോൾ തന്നെ ഒരേ സമയം വിമർശനങ്ങൾ ഏറ്റുവാങ്ങിയ നേതാവായിരുന്നു ആർ ബാലകൃഷ്ണപ്പിള്ള. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ 85 ൽ മന്ത്രിസ്ഥാനം വരെ നഷ്ടപ്പെട്ടിട്ടുണ്ട് ബാലകൃഷ്ണപിള്ളയ്ക്ക്. കരുണകാരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴായിരുന്നു വിവാദ പ്രസംഗം.
പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

വിവാദ പ്രസംഗം
എറണാകുളം രാജേന്ദ്ര മൈതാനിയില്‍ വെച്ച് കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ ലയനസമ്മേളനത്തിലായിരുന്നു പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗം. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെ കുറിച്ചായിരുന്നു പിള്ള പ്രസംഗത്തിൽ കത്തികയറിയത്. കേരളത്തിന് അനുവദിച്ച ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ട് പോയി. പഞ്ചാബിനെ പ്രീതിപ്പെടുത്താനാണ് രാജീവ് ഗാന്ധി അങ്ങനെ ചെയ്തത്. ഇത് കേരളത്തോടുള്ള അവഗണനയാണെന്നും പിള്ള പ്രസംഗിച്ചു.

കലാപാഹ്വാനമെന്ന്
പഞ്ചാബിൽ നടക്കുന്നത് ഇവിടെയും ലഭിക്കണമെങ്കിൽ ഇവിടെയും ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണമെന്ന് പിള്ള പറഞ്ഞു. പഞ്ചാബിൽ ഖാലിസ്ഥാൻ വാദം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്തായിരുന്നു പിള്ളയുടെ പ്രസംഗം.
സംഭവം വിവാദമമായതോടെ പിള്ളയുടേത് മന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജിവെയ്ക്കണമെന്നുമുള്ള ആവശ്യം ഉയർന്നു. തുടർന്ന് ഗത്യന്തരമില്ലാതെ കെ കരുണാകരൻ പിള്ളയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. എന്നാൽ ഒരു വർഷം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

ശരിയായിരുന്നുവെന്ന്
എന്നാൽ 2015 ൽ തന്‍റെ അന്നത്തെ പ്രസംഗം ശരിയായിരുന്നെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു. തന്‍റെ മുദ്രാവാക്യത്തിനൊപ്പം പാർട്ടി നിന്നിരുന്നെങ്കിൽ സംസ്ഥാനം ഭരിക്കാവുന്ന നിലയിലേക്ക് കേരളാ കോൺഗ്രസ് മാറുമായിരുന്നുവെന്നായിരുന്നു പിള്ള പ്രതികരിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടേണ്ടി വന്ന ആദ്യ നിയമസഭാംഗമെന്ന പേരും ആർ ബാലകൃഷ്ണയ്ക്ക് സ്വന്തം.

കൂറുമാറ്റ നിരോധന നിയമം
യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച് വന്ന് അതേ മുന്നണിയിൽ തുടർന്നതായിരുന്നു സംഭവം. യുഡിഎഫുമായി ഉടക്കി ജോസഫ് വിഭാഗം യുഡിഎഫ് വിട്ടെങ്കിലും മുന്നണി വിടാൻ ബാലകൃഷ്ണപിള്ള തയ്യാറായില്ല. തുടർന്നായിരുന്നു കൂറുമാറ്റ നിരോധന നിയമ പ്രകാരം 1990 ജനവരി 15 ന് ബാലകൃഷ്ണപിള്ളയെ സ്പീക്കർ അയോഗ്യനാക്കുന്നത്.

അഴിമതികേസിൽ
അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ മന്ത്രിയും ബാലകൃഷ്ണപിള്ളയാണ്. 1982 ല്‍ ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നതായിരുന്നു കേസിനാസ്പദമായ ആരോപണം. തുടർന്ന് വിചാരണ കോടതി 1999 ൽ പിള്ളയേയും കേസിലെ മറ്റ് പ്രതികളേയും ശിക്ഷിച്ചു. അഞ്ച് വർഷത്തേക്കായിരുന്നു ശിക്ഷ. എന്നാൽ 2003 ഹൈക്കോടതി ഈ വിധി റദ്ദാക്കി.
Recommended Video


ജയിൽവാസം
ഇതിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് 2011 ഫെബ്രുവരിയിലാണ് സുപ്രീംകോടതി ഒരു വർഷത്തെ കഠിനതടവിനും 10,000രൂപ പിയും ശിക്ഷവിധിക്കുന്നത്. തുടർന്ന് കോടതിയിൽ കീഴടങ്ങിയ പിള്ള പൂജപ്പുര സെൻട്രെൽ ജയിലിലായിരുന്നു ജയിൽവാസം അനുഭവിച്ചത്. എന്നാൽ അതേ വർഷം കേരള പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി പിള്ള ജയിൽമോചിതനായി.
സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications