അലിഭായിക്ക് സത്താര്‍ വാഗ്ദാനം ചെയ്തത് പത്ത് ലക്ഷവും സ്വത്ത് വിഹിതവും! ക്വട്ടേഷനെ കുറിച്ച് അലിഭായ്
രാജേഷിന്റെ കൊലപാതകത്തില്‍ ഇരുട്ടില്‍ തപ്പിയിരുന്ന പോലീസിന് ആശ്വാസം നല്‍കുന്നതായിരുന്നു കേസിലെ ആദ്യ പ്രതി സനുവിന്റെ അറസ്റ്റ്. സനുവിനെ കുടുക്കിയതോടെ കേസിലെ ഓരോരുത്തരുടേയും പങ്കിനെ കുറിച്ചുള്ള ചുരുളുകള്‍ പോലീസ് പതിയെ അഴിച്ച് തുടങ്ങി. ഒടുവില്‍ കേസിലെ മുഖ്യപ്രതിയായ അലിഭായിയേയും പോലീസ് കുടുക്കി.
ഇതോടെ രാജേഷിനെ കൊലപ്പെടുത്താന്‍ ഖത്തര്‍ വ്യവസായിയായ സത്താര്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായ് പോലീസിനോട് വെളിപ്പെടുത്തി. തുടക്കം മുതലേ രാജേഷിന്റെ അടുപ്പക്കാരിയായ ഖത്തറിലെ നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവായ സത്താറിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും നൃത്താധ്യാപികയുടെ ചില വെളിപ്പെടുത്തലുകള്‍ പോലീസിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

നൃത്താധ്യാപികയുടെ മൊഴി
കഴിഞ്ഞ 27ന് പുലര്‍ച്ചെയാണ് ആറ്റിങ്ങല്‍ മടവൂരിലെ സ്റ്റുഡിയോയില്‍ വച്ച് രാജേഷിനെ ഒരു സംഘം കൊലപ്പെടുത്തിയത്. അര്‍ധരാത്രിക്ക് ശേഷം ചുവന്ന കാറിലെത്തിയ സംഘമാണ് കൃത്യം നിര്‍വഹിച്ചത്. രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടന് എന്ന സുഹൃത്തിന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറിലെ യുവതിയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് രാജേഷിനെ വെട്ടികൊന്നത്. യുവതി തന്നെയാണ് ഇക്കാര്യം രാജേഷിന്റെ സുഹൃത്തിനെ വിളിച്ചുപറഞ്ഞത്. ഇതോടെ യുവതിയെ പോലീസ് ബന്ധപ്പെട്ടു. തന്റെ ഭര്‍ത്താവായ സത്താറാണ് കൊലയ്ക്ക് പിന്നിലെന്ന് പറഞ്ഞ യുവതി പിന്നീട് അത് തിരുത്തി. കുടുംബസ്ഥനായ സത്താര്‍ ഒരിക്കലും കൊല നടത്തില്ലെന്നും ക്വട്ടേഷന്‍ കൊടുക്കാന്‍ മാത്രമുളള സമ്പത്തൊന്നും സത്താറിന്റെ കൈയ്യില്‍ ഇല്ലെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുപ്പത്തല്‍.

കടത്തില്‍ മുങ്ങി
സത്താര്‍ കടത്തിലാണെന്നും ബിസിനസ് തകര്‍ന്നിരിക്കുന്ന ഇയാള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ കടമുണ്ടെന്നും ഈ സാഹചര്യത്തില്‍ ക്വട്ടേഷന്‍ നല്‍കില്ലെന്നാണ് വിശ്വസിക്കുന്നതെന്നുമാണ് യുവതി പറഞ്ഞത്. എന്നാല്‍ കേസ് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് യുവതിയുടെതെന്ന് പോലീസ് ആദ്യമേ സംശയമുണ്ടായിരുന്നു. സത്താറിന്റേയും നൃത്താധ്യാപികയുടേയും രണ്ട് പെണ്മക്കള് സത്താറിന് ഒപ്പമാണ് ഉണ്ടായിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടേയും വിവാഹമോചനം നടന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളായ മക്കളുടെ സുരക്ഷ ഉറപ്പാക്കാനും സ്വത്തുകള്‍ തട്ടിയെടുക്കാനുമാണ് യുവതി കഥകള്‍ മെനയുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എല്ലാം അലിഭായ്
കൊലയാളി സംഘത്തിന് താമസസൗകര്യം ഒരുക്കികൊടുത്ത സനുവിനെ അറസ്റ്റ് ചെയ്തതോടെയാണ് അലിഭായ് എന്ന പേര് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സത്താറിന്റെ ഖത്തറിലെ ജിം സെന്ററിലെ ഇന്‍സ്ട്രക്റ്ററും സത്താറിന്റെ ഉറ്റ സുഹൃത്തുമായ സ്വാലിഹ് ആണ് അലിഭായ് എന്ന് കണ്ടെത്തി. ഇയാള്‍ കൊല നടത്തിയ ശേഷം ഖത്തറിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അലിഭായിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ സത്താര്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായ് വെളിപ്പെട്ടുത്തി.

അലിഭായ് പറയുന്നത് ഇങ്ങനെ
തന്റെ കുടുംബം തകര്‍ത്ത രാജേഷിനെ കൊല്ലാന്‍ എത്ര തുക വേണമെങ്കിലും ചെലവാക്കാന്‍ ഒരുക്കമാണെന്നായിരുന്നു സത്താര്‍ അലിഭായിയോട് പറഞ്ഞത്. എന്റെ കുടുംബം തകര്‍ത്തപോലെ അവന്റെ കുടുംബവും തകരണം. അത് കണ്ട് എന്റെ ഭാര്യ പഠിക്കണം. അതിന് എത്ര തുക ചെലവാക്കാനും തയ്യാറാണ്. നിലവില്‍ താന്‍ കടത്തിലാണെങ്കിലും തന്റെ ബാധ്യതകള്‍ തീരുന്നതോടെ പണം സെറ്റില്‍ ചെയ്യും. പക്ഷേ ക്വട്ടേഷനില്‍ നിന്ന് പിന്നോട്ട് പോകരുതെന്നായിരുന്നു സത്താര്‍ പറഞ്ഞത്. ഇതനുസരിച്ചാണ് താന്‍ നാട്ടിലെത്തി ക്വട്ടേഷന്‍ കാര്യങ്ങള്‍ സംബന്ധിച്ച് അപ്പുണ്ണിയുമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത്.

സ്വത്ത് വിഹിതവും പത്ത് ലക്ഷവും
സത്താറിന്റെ നാട്ടിലെ സ്വത്തിന്റെ വിഹിതവും 10 ലക്ഷം രൂപയുമാണ് ക്വട്ടേഷന്‍ വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് കൊലനടത്താന്‍ എത്തിയ സംഘത്തിന് താന്‍ അഞ്ച് ലക്ഷം രൂപ കൈമാറി അലിഭായ് പറഞ്ഞു. രാജേഷിനെ അപ്പുണ്ണിയാണ് വെട്ടികൊലപ്പെടുത്തിയത്. ആയുധങ്ങള്‍ എത്തിച്ചതും ഗൂഢാലോചനയില്‍ പങ്കാളികള്‍ ആയതും സനുവും യാസിര്‍ അബൂബക്കറുമാണെന്നും പോലീസ് വ്യക്തമാക്കി. ഇതിനിടെ അലിഭായിയെ രാജേഷിന്റെ സുഹൃത്ത് കുട്ടന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പിന് ശേഷം രാജേഷിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തിരുമാനം.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications