രാമക്ഷേത്ര ഉദ്ഘാടനം: മുസ്ലിം ലീഗിന്റെ മൗനം ആത്മവഞ്ചനയെന്ന് ഐഎൻഎല്‍, കോണ്‍ഗ്രസിനും വിമർശനം
കോഴിക്കോട്: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങ് ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഐ എന്‍ എല്‍. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിെൻറ പ്രചാരണോദ്ഘാ ടനമായാണ് ഹിന്ദുത്വ ശക്തികൾ ഇതിനെ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞിട്ടും ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന അഴകൊഴമ്പൻ നിലപാടിനെ കുറിച്ച് മുസ്ലിം ലീഗ് മൗനം ദീക്ഷിക്കുന്നത് ആത്മവഞ്ചനയാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഭരണഘടനാ ധാർമികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഈ വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മതേതര ശക്തികൾ ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് ലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്യുമ്പോൾ തന്നെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള കോൺഗ്രസിെൻറ നീക്കത്തിനെതിരെ ഒരക്ഷരം ഉരിയാടത്തത് തനി കാപട്യമാണെന്ന് പ്രമേയത്തിൽ പറഞ്ഞു.

ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ച ഇരട്ടത്താപ്പിെൻറയും വഞ്ചനയുടെയും ഇതേ നയമാണ് ദേശീയ ദുരന്തങ്ങൾക്ക് വഴിവെച്ചത്. ചരിത്രം അതിെൻറ എല്ലാ വിഹ്വലതകളോടെയും ആവർത്തിക്കപ്പെടുകയാണ്. ഈ ദുരന്ത പരമ്പരയിൽനിന്ന് കോൺഗ്രസോ മുസ്ലിം ലീഗോ പാഠമൊന്നും പഠിച്ചില്ല. രാമക്ഷേത്രം മുന്നിൽവെച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പി അനായാസം ജയിച്ചുകയറുന്നതോടെ രാജ്യത്തിെൻറ മതേതര -ജനാധിപത്യ വ്യവസ്ഥ പൂർണമായും വിപാടനം ചെയ്യപ്പെടുമ്പോൾ ഒന്ന് വിലപിക്കാൻ പോലും ഈ പാർട്ടികൾക്ക് അവസരമുണ്ടാകില്ലെന്ന് ഐ എൻ എൽ നേതൃയോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പാർട്ടി സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ' മതത്തിന് തീ കൊടുക്കരുത്, മതേതര ഇന്ത്യയെ കൊല്ലരുത്' എന്ന മുദ്രാവാക്യമുയർത്തി വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിച്ച് 'സൗഹാർദ സംഗമം 'നടത്താൻ യോഗം തീരുമാനിച്ചു. ജനുവരിൽ ഒന്നുമുതൽ 15വരെ മണ്ഡലം തലങ്ങളിൽ ഇതുമായ ബന്ധപ്പെട്ട പ്രചാരണ സംഗമങ്ങൾ സംഘടിപ്പിക്കും.
22െൻറ പരിപാടിയിൽ സമുന്നതരായ രാഷ്ട്രീയ -സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കും. സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുക്കുന്ന പരിപാടിയിൽ മതേതര പ്രതിജ്ഞ പുതുക്കും. ജനുവരി 26ന് ഭരണഘടനാ സംരക്ഷണ ദിനമായി കൊണ്ടാടാനും തീരുമാനിച്ചു. യോഗത്തിൽ ജന.സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി, എം.എ ലത്തീഫ്, അഷറഫലി വല്ലപ്പുഴ, ഒ.ഒ. ശംസു, എ.എം ശരീഫ് , എം. ഇബ്രാഹീം, സി.പി അൻവർ സാദാത്ത്, എം.കെ അബൂബക്കർ ഹാജി, കുഞ്ഞാവൂട്ടി ഖാദർ, സമദ് നരിപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications