Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കർഷകർക്കുണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടിയാണ്';തോമസ് ഐസക്

കോൺഗ്രസ് ഒപ്പുവച്ച ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കൃഷിക്കാർക്ക് ഇതുവരെ ഉണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടി രൂപയാണെന്ന് തോമസ് ഐസക്. രാഹുൽ ഗാന്ധി ആദ്യം അവരോട് മാപ്പ് പറയണമെന്നും അതിനുശേഷമാകാം അദ്ദേഹത്തിൻ്റെ ഗ്യാരണ്ടിയെന്നും ഐസക് പറഞ്ഞു. കേരളത്തിലെ റബർ കൃഷിക്കാർക്ക് നഷ്ടപരിഹാരമായി ഒരു പാക്കേജ് അനുവദിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിന് തോന്നിയോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

' കോൺഗ്രസ് ഒപ്പുവച്ച ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കൃഷിക്കാർക്ക് ഇതുവരെ ഉണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടി രൂപ. ആദ്യം ഇതിന് രാഹുൽ ഗാന്ധി മാപ്പ് പറയട്ടെ. എന്നിട്ടാകാം അദ്ദേഹത്തിൻ്റെ ഗ്യാരണ്ടി.
2003-ൽ വാജ്പേയാണ് കരാറിനു തുടക്കംകുറിച്ചത്. ഒന്നാം യുപിഎ സർക്കാരിൽ ഇടതുപക്ഷം അന്തിമ കരാറിൽ ഒപ്പുവയ്ക്കാൻ മൻമോഹൻ സിംഗിനെ അനുവദിച്ചില്ല. എന്നാൽ രണ്ടാം യുപിഎ സർക്കാരിന് ഇടതുപക്ഷ പിന്തുണ ആവശ്യമില്ലാതായതോടെ 2009-ൽ മൻമോഹൻ സിംഗ് ആസിയാൻ കരാറിൽ ഒപ്പുവച്ചു.

thomasisaac2

അതോടെ റബർ ഇറക്കുമതി കുത്തനെ ഉയർന്നു. 50,000 ടൺ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ 5 ലക്ഷം ടൺ റബറാണ് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ആവശ്യത്തിന്റെ 35-45 ശതമാനം ഇപ്പോൾ ഇറക്കുമതിയിലൂടെയാണ്. റബറിന്റെ വില കിലോയ്ക്ക് 200-245 രൂപയായിരുന്നത് കിലോയ്ക്ക് 100-120 രൂപയായി തകർന്നു. പിന്നെ പതുക്കെപതുക്കെ മാത്രമേ ഉയർന്നുള്ളൂ. ഫലമോ? റബർ ഉല്പാദനം 10 ലക്ഷം ടണ്ണിൽ നിന്ന് ഇപ്പോൾ 6-7 ലക്ഷം ടണ്ണായി കുറഞ്ഞു.

കേരളത്തിലെ റബർ കൃഷിക്കാർക്ക് എത്രയാണ് നഷ്ടമെന്ന് അറിയാമോ? പ്രതിവർഷം 7000-8000 കോടി രൂപ. കഴിഞ്ഞ 15 വർഷക്കാലത്തിനിടയിൽ ഏതാണ്ട് ഒന്നേകാൽ ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ നഷ്ടം. ഇതിന് മാപ്പ് പറഞ്ഞിട്ടു മതി കോൺഗ്രസിന്റെ ഗ്യാരണ്ടി. 2016 ആദ്യം വരെ യുഡിഎഫ് അല്ലേ കേരളം ഭരിച്ചത്? താങ്ങുവിലയായി റബർ കൃഷിക്കാർക്ക് എത്ര കോടി സഹായം നൽകി? 200 കോടി രൂപ?
എൽഡിഎഫ് താങ്ങുവില 150 രൂപയിൽ നിന്നും പടിപടിയായി 200 രൂപയാക്കി. ഇത് ഇനി എത്രയായി ഉയർത്തുമെന്നുള്ളത് പ്രകടനപത്രിക വരുമ്പോൾ നോക്കിക്കോളൂ. ഏതായാലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 2500 കോടി രൂപയാണ് റബർ കൃഷിക്കാർക്ക് താങ്ങുവില സഹായമായി അനുവദിച്ചത്.

ആസിയാൻ കരാറുമൂലം രാജ്യത്തിന് നേട്ടമുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ശരിയായിരിക്കാം. ഏറ്റവും വലിയ നേട്ടം ടയർ കമ്പനികൾക്ക് ആയിരുന്നു. റബറിന്റെ വില കുറഞ്ഞു, ടയറിന്റെ വില കുറച്ചില്ല. ഇന്ത്യയിൽ നിന്ന് ആസിയാൻ രാജ്യങ്ങളിലേക്ക് തുണി, തുകൽ, എഞ്ചിനീയറിംഗ്, സോഫ്റ്റുവെയർ ഉല്പന്നങ്ങളുടെ കയറ്റുമതി കുത്തനെ ഉയർന്നു. നഷ്ടം കേരളത്തിനു മാത്രം.

എന്നാൽ കേരളത്തിലെ റബർ കൃഷിക്കാർക്ക് നഷ്ടപരിഹാരമായി ഒരു പാക്കേജ് അനുവദിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിനു തോന്നിയോ? പ്രായംചെന്ന റബർ മാറ്റങ്ങൾ വെട്ടിമാറ്റി റീപ്ലാന്റ് ചെയ്യുക, ഇതിനു തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗിക്കാൻ അനുവദിക്കുക, മൂല്യവർദ്ധിത വ്യവസായങ്ങൾക്ക് കൃഷിക്കാരുടെ കൂട്ടായ്മകൾക്ക് സഹായം നൽകുക ഇങ്ങനെ എന്തൊക്കെ ചെയ്യാമായിരുന്നു. എന്നാൽ ഒന്നും ചെയ്തില്ല.
എന്നിട്ട് ഇപ്പോൾ 15 വർഷം കഴിഞ്ഞ് 250 രൂപ ഗ്യാരണ്ടിയുമായി വന്നിരിക്കുന്നു. ആദ്യം കേരളത്തോടും റബർ കൃഷിക്കാരോടും മാപ്പ് പറയ്. എന്നിട്ടു മതി ഗ്യാരണ്ടി'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+