സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് പ്രസിഡന്റാകും; ഉന്നതാധികാര സമിതി യോഗം നാളെ
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാകും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം എടുക്കുമെന്നാണ് വിവരം. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനായി സാദിഖലി തങ്ങളെ നിയോഗിക്കുന്നത്. അടുത്ത കാലത്തായി ആക്ടിങ് പ്രസിഡന്റ് എന്ന രൂപത്തില്‍ സാദിഖലി തങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംഘടനാ ബന്ധമുള്ള സ്ഥാപനങ്ങളിലെയും പരിപാടികള്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്നത് കുറച്ച് കാലമായി സാദിഖലി തങ്ങളാണ്. അസുഖ ബാധിതനായതോടെ ഹൈദരലി തങ്ങള്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നു.
മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ശേഷമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. 12 വര്‍ഷത്തോളം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ഹൈദരലി തങ്ങള്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ വിയോഗ ശേഷം സാദിഖലി തങ്ങള്‍ ഈ പദവി ഏറ്റെടുക്കുകയാണ്. പാണക്കാട്ടെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം ലീഗിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ വ്യക്തമായ ഇടപെടല്‍ നടത്തുന്ന നേതാവാണ് സാദിഖലി ശിഹാബ് തങ്ങള്‍.

അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലായിരുന്നു ഹൈദരലി തങ്ങളുടെ അന്ത്യം. ഉച്ചയ്ക്ക് ശേഷം മയ്യിത്ത് പാണക്കാട്ടേക്ക് കൊണ്ടുവന്നു. വൈകീട്ട് ഒമ്പത് വരെ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പാണക്കാട് ജുമുഅത്ത് പള്ളിയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഖബറടക്കത്തിനുള്ള നടപടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാകും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ചേരുക എന്നാണ് വിവരം.
ക്യാന്‍സര്‍ ബാധിതനായ ഹൈദരലി തങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വേളയിലാണ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഹൈദരലി തങ്ങള്‍ അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു.
മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധയൂന്നിയുള്ള സമീപനമാണ് ഹൈദരലി തങ്ങള്‍ സ്വീകരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. പ്രസ്ഥാനത്തിന്റെ ശക്തി ചോര്‍ന്നു എന്നാണ് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ എംഎല്‍എ പ്രതികരിച്ചത്. മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ച വലിയ നേതാവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ രാഷ്ട്ര-മത വിഭാഗങ്ങള്‍ക്കും വേണ്ടപ്പെട്ടയാളായിരുന്നു എന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി അനുസ്മരിച്ചു. നടന് മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി അനുശോചനം അറിയിച്ചു.
പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവിയുടേയും മൂന്നാമത്തെ മകനാണ് ഹൈദരലി ശിഹാബ് തങ്ങള്‍. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരെ കൂടാതെ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും ഹൈദരലി തങ്ങളുടെ സഹോദരന്മാരാണ്. ശരീഫ ഫാത്തിമ സുഹ്റയാണ് ഭാര്യ. യൂത്ത് ലീഗ് നേതാവ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നാല് മക്കളുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications