കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയെത്തിയില്ല;അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴിവൈകും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാന്‍ സരിത കോടതിയില്‍ എത്തിയില്ല. കോഴിക്കോട് കോടതിയില്‍ ഹാജരാകാനുണ്ടെന്ന കാരണം പറഞ്ഞാണ് സരിത എത്താതിരുന്നത്.

കഴിഞ്ഞ ദിവസം മൊഴി നല്‍കാനായി സരിത തിരുവനന്തപുരത്തെ കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മൊഴി രേഖപ്പെടുത്താനായിരുന്നില്ല. തുടര്‍ന്നാണ് മെയ് അഞ്ചിന് ഹാജരായി മൊഴി നല്‍കാന്‍ കോടതി സരിതയോട് ആവശ്യപ്പെട്ടത്.

Abdullakkutty and Saritha

എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നാണ് സരിതയുടെ പരാതി. പലതവണ ഫോണില്‍ വിളിച്ച് ശല്യം ചെയ്തതായും സരിതയുടെ പരാതിയിലുണ്ട്.

ആദ്യം ഫോണ്‍ വിളിച്ച് ശല്യം ചെയ്തു എന്ന് ആരോപിച്ച സരിത എസ് നായര്‍ പിന്നീട് പോലീസില്‍ പരാതി കൊടുത്തപ്പോഴാണ് ബലാത്സംഗം എന്ന ആരോപണം ഉന്നയിച്ചത്. ഇതിന് ശേഷം എപി അബ്ദുള്ളക്കുട്ടി പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്ന് പോലും അബ്ദുള്ളക്കുട്ടിയെ വിലക്കിയിരുന്നു.

പോലീസില്‍ പരാതി കൊടുത്തെങ്കിലും സരിതയുടെ മോഴി രേഖപ്പെടുത്തിയിരുന്നില്ല. മൊഴി നല്‍കാന്‍ സരിത ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി സരിതക്ക് നോട്ടീസ് അയക്കുകയായിരുന്നു.

English summary
Saritha failed to record statement in front of court again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X