ഉമ്മന്‍ ചാണ്ടിയെ പൂട്ടിയത് ആര്? കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍ പുറത്ത്!! ചര്‍ച്ച ദില്ലിയിലേക്ക്
സരിതയെ പിടികൂടാന്‍ തലശേരി പോലീസ് തിരുവനന്തപുരത്തെത്തി. അപ്പോഴേക്കും സരിതയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു.
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയത് ആരാണ്. പ്രാദേശികമായ ഒരു വണ്ടിച്ചെക്ക് കേസ് സംസ്ഥാനത്തെ പിടിച്ചുകുലിക്കിയ കേസാക്കി മാറ്റിയത് കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് കളിയാണെന്നാണ് ആരോപണം. ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍പോന്ന കളികളുണ്ടെന്ന് ബോധ്യപ്പെട്ടതും അതിന് വേണ്ടി കളിച്ചതും കോണ്‍ഗ്രസിലെ പ്രമുഖ നേതാവാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
തലശേരിയില്‍ അഞ്ചു ഡോക്ടര്‍മാര്‍ ലക്ഷ്മി നായര്‍ എന്ന സ്ത്രീക്കെതിരേ നല്കിയ വണ്ടിച്ചെക്കാണ് പിന്നീട് മാറി മറിയുന്നത്. യുഡിഎഫ് ഭരണകാലത്ത് തുടങ്ങിയ ഈ കേസില്‍ ഉമ്മന്‍ചാണ്ടിയെ പൂട്ടാനുള്ള വകുപ്പുണ്ടെന്ന് കണ്ട് കളിച്ചത് ഐ ഗ്രൂപ്പിലെ ഒരു നേതാവാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

ഐ ഗ്രൂപ്പ് നേതാവിന്റെ കളി
ഐ ഗ്രൂപ്പ് നേതാവിന്റെ കളിയാണ് തലശേരിയില്‍ അവസാനിക്കേണ്ട കേസ് തിരുവനന്തപുരത്തെത്തിച്ചത്. വണ്ടി ചെക്ക് കേസില്‍ അന്വേഷണം പുരോഗമിച്ചപ്പോഴാണ് തട്ടിപ്പ് നടത്തിയത് സരിത നായരനാണെന്ന് കണ്ടെത്തിയത്.

തലശേരി പോലീസ് തിരുവനന്തപുരത്ത്
സരിതയെ പിടികൂടാന്‍ തലശേരി പോലീസ് തിരുവനന്തപുരത്തെത്തി. അപ്പോഴേക്കും സരിതയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. തലശേരി പോലീസിന് സരിതയെ കിട്ടാതിരിക്കാന്‍ ഉന്നത ഇടപെടലുണ്ടായെന്നാണ് ആരോപണം.

ഉമ്മന്‍ ചാണ്ടിയുമായുള്ള കഥകള്‍
തലശേരി പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം നാട്ടിലേക്ക് തന്നെ തിരിച്ചു. പെരുമ്പാവൂര്‍ പോലീസ് സരിതയെ ചോദ്യം ചെയ്തപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുമായുള്ള കഥകള്‍ പുറത്തുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെനി ജോപ്പന് നേരെ
ഈ സമയം ഉമ്മന്‍ചാണ്ടി വിദേശത്തായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ ആരോപണം ടെനി ജോപ്പന് നേരെയായി. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ പോലും അറിയാതെയാണ് നീക്കങ്ങള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഉദ്യോഗസ്ഥര്ക്കെതിരേ നടപടി
സരിത അറസ്റ്റിലായതോടെ തലശേരി പോലീസിനെതിരേ വകുപ്പുതല നടപടിയുണ്ടായി. വിവരം ചോര്‍ത്തിയെന്നാരോപിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് മാറ്റുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വന്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത
ഇനി കോണ്‍ഗ്രസിനകത്ത് വന്‍ പൊട്ടിത്തെറികള്‍ക്കാണ് സാധ്യത. കേരളത്തിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പ്രമുഖ നേതാക്കളെ.

ദില്ലിയിലേക്ക് പോകുന്നത്
ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎം ഹസന് എന്നിവരെയാണ് ഹൈക്കമാന്റ് വിളിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിഷയങ്ങള്‍ വിശദമായി ചോദിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് പുതിയ വിവാദം.

എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടത്തോടെ
ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബെന്നി ബഹനാന്, തമ്പാനൂര്‍ രവി തുടങ്ങി എ ഗ്രൂപ്പ് നേതാക്കളാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനം
സംഘടനാ തിരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഇനി ലഭിക്കേണ്ടത് എ ഗ്രൂപ്പിനാണ്. ഉമ്മന്‍ ചാണ്ടിയോട് പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.

ഇനി സാധ്യതയില്ല
ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ബെന്നി ബഹനാന്റെ പേരാണ് ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദേശിച്ചത്. പുതിയ പശ്ചാത്തലത്തില്‍ എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ ഒരു സാധ്യതയുമില്ല.

പുതിയ വഴികള്‍ ഇങ്ങനെ
കാര്യങ്ങളില്‍ ഇനി അന്തിമ തീരുമാനം കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാകും. ഒന്നുകില്‍ അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് ലഭിക്കും. അല്ലെങ്കില്‍ പൊതുസമ്മതനെ ഹൈക്കമാന്റ് നിര്‍ദേശിക്കും.

കോണ്‍ഗ്രസ് കോടതിയിലേക്ക്
എന്തൊക്കെ ആയാലും പുതിയ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സര്‍ക്കാര്‍ നടപടികളിലെ നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. പക്ഷേ ഇതിന് ഐ ഗ്രൂപ്പ് മതിയായ പിന്തുണ നല്‍കില്ലെന്നാണ് വിവരം.

കോണ്‍ഗ്രസ് വാദം ഇങ്ങനെ
ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ വച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് നിയമപരമായി തെറ്റാണ്. ഈ വാദമാകും കോണ്‍ഗ്രസ് കോടതിയില്‍ ഉന്നയിക്കുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications