വിഷം നല്കി ഇല്ലാതാക്കാന്‍ ശ്രമിച്ചു, ആരാണെന്ന് തുറന്നുപറയും; വെളിപ്പെടുത്തലുമായി സരിത എസ് നായര്‍
കൊട്ടാരക്കര : ജീവന് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ രംഗത്ത് . തന്നെ വിഷം നല്കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്നാണ് സരിത എസ് നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് . വിഷം ശരീരത്തിൽ ബാധിച്ചതിനെ തുടര്‍ന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണെന്നും സരിത എസ് നായര്‍ പറയുന്നു . 2015 ലെ കയ്യേറ്റ കേസ് സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത് . അതിജീവനത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കുന്നു .

വിഷം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തും വെല്ലൂരുമായി ചികിത്സയിലാണ്. കീമോ തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കുന്നു.

സരിതയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് ഇവര്‍ കൊട്ടാരക്കരയില്‍ എത്തിയത്. 2015 ജൂലായ് 18ന് രാത്രി എംസി റോഡില്‍ കരിക്കത്തായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കാറില്‍ ബന്ധുവിനൊപ്പം മടങ്ങുമ്പോള്‍ വിശ്രമിക്കാന്‍ കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മനു പി.മോഹന്‍, ദീപുരാജ്, അജിത്കുമാര്‍, പ്രദീപ്, അനീഷ് മാത്യു, അബീഷ് മാത്യു എന്നിവരാണു പ്രതികള്‍.

കാറിന്റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സരിതയോടൊപ്പമുണ്ടായിരുന്നവര്ക്കെതിരെയും കേസെടുത്തിരുന്നു. അനീഷ് മാത്യു, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതേ തുടര്‍ന്ന് കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനു സരിതയ്ക്കും ബിനുകുമാറിനും വിദ്യാധരനും എതിരെ പൊലീസ് കേസെടുത്തു.
Recommended Video

രണ്ട് കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് രണ്ട് കൂട്ടരും കോടതിയില്‍ മൊഴി നല്കി. കേസ് വിധി പറയുന്നതിന് 29ലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി എപിപി റോയി ടൈറ്റസാണ് ഹജാരായത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications