തുടര്‍ച്ചയായ 5 തോല്‍വികള്‍; ഒടുവില്‍ കേരളം അന്നുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം
കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ തിരുത്തല്‍ ഘടകമായി നിലകൊണ്ട് മൂന്നംഗ സംഘത്തിലൊരുവനായിരുന്നു എം ഐ ഷാനവാസ്. കെ. കരുണാകരന് പാര്‍ട്ടിയെ അടക്കിവാഴുന്ന സമയത്ത് അദ്ദേഹത്തോട് ഇടയാതെ, അദ്ദേഹത്തിന്റെ തന്നെ പക്ഷത്ത് നിന്ന് പാര്‍ട്ടിയിലെ തിരുത്തല്‍ ഘടകമായി നിലകൊണ്ടവരായിരുന്നു എംഐ ഷാനവാസും, ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും അടങ്ങുന്ന മൂവര്‍സംഘം.
കോണ്‍ഗ്രസ്സിന്റെ പില്ക്കാല ചരിത്രത്തില്‍ ഇവര്‍' തിരുത്തല്‍വാദികള്‍' എന്ന് അറിയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് ആശുപത്രിയിലായിരിക്കെ അനന്തരാവകശിയെ ഉയര്‍ത്തിക്കാട്ടാന്‍ കരുണാകരപക്ഷത്ത് തന്നെയുള്ള ഒരു വിഭാഗം രംഗത്ത് വന്നപ്പോള്‍ അതിനെതിരെ രംഗത്ത് വന്നവരായിരുന്നു ഈ മൂവര്‍ സംഘം. ഇത്തരം ധീരമായ നിലപാടുകളുടെ പ്രതീകം കൂടിയായിരുന്നു എംഐ ഷാനവാസ്.. അദ്ദേഹത്തിന്റെ രാഷ്ട്രീയ-ജീവിത ചരിത്രത്തിലുടെ സഞ്ചരിക്കുമ്പോള്‍ ഇത്തരം ധീരമായ നിലപാടുകള്‍ ഉടനീളം കാണാം..

കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും
തിരഞ്ഞെടുപ്പ് തോല്‍വികളും രോഗവുമൊക്കെ പലതവണ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിനോടൊക്കെ ധീരമായി പോരാടി വിജയം വെട്ടിപ്പിടിച്ച ചരിത്രം കൂടിയാണ് എംഐ ഷാനവാസിന്റേത്. മരണം ഉറപ്പിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുന്നിടത്ത് നിന്ന് തിരിച്ച് വന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി ഷാനവാസ്.

2010 ല്‍
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വക്താവായി നിറഞ്ഞു നില്‍ക്കെ ഷാനവാസിനെ 2010 ല്‍ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയായിരുന്നു. രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഷാനവാസിനെയാണ് പിന്നീട് നാം കണ്ടത്.

മരണത്തെ അതിജീവിച്ച്
ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്ന് പിന്നീട് പലരും കരുതിയെങ്കിലും മരണത്തെ അതിജീവിച്ച് വിജയശ്രീലാളിതനായി അദ്ദേഹം തിരിച്ചെത്തിയത് അത്ഭുതത്തോടെയാണ് പലരും കണ്ടത്. 4 വര്‍ഷത്തോളമായി തുടര്‍ന്ന നിരന്തര ചികിത്സക്കൊടുവില്‍ തിരിച്ചെത്തിയ ഷാനവാസിന് പാര്‍ട്ടി രണ്ടാമതും വയനാട്ടില്‍ അവസരം നല്‍കുകയായിരുന്നു.

ആദ്യമായി
2009 ല്‍ ആണ് ഷാനവാസ് ആദ്യമായി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ഷാനവാസിന് അന്ന് വയനാട്ടിലെ ജനങ്ങള്‍ നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്.

റെക്കോര്‍ഡ് ഭൂരിപക്ഷം
1993 ല്‍ പഴയ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ എസ് ശിവരമാന് നേടിയ 132652 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് 2009 ല്‍ 153439 വോട്ട് നേടി ഷാനവാസ് തിരുത്തിയത്. ഷാനവാസ് 410703 വോട്ട് നേടിയപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥി എം റഹ്മത്തുല്ലയ്ക്ക് നേടാന്‍ കഴിഞ്ഞഥ് 257264 വോട്ടുകള്‍ മാത്രമായിരുന്നു.

കെ മുരളീധരനും
കോണ്‍ഗ്രസ് വിട്ട കെ മുരളീധരനും അന്ന് മണ്ഡലത്തില്‍ ജനവിധി നേടിയിരുന്നതിനാല്‍ ശ്രദ്ധേയപോരാട്ടമായിരുന്നു അന്ന് നടന്നത്. അട്ടിറം വിജയം പ്രതീക്ഷിച്ചാണ് എന്‍സിപി ടിക്കറ്റില്‍ കെ മുരളീധരന് മത്സരിച്ചതെങ്കിലും ഷാനവാസിന്റെ തേരോട്ടത്തിന് മുന്നില്‍ അദ്ദേഹത്തിനും അടിപതറി. 99663 വോട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്.

അഞ്ചു തവണത്തെ തോല്‍വി
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായ അഞ്ചു തവണത്തെ തോല്‍വിക്ക് ശേഷമായിരുന്നു ഷാനവാസിന്റെ റെക്കോര്‍ഡ് വിജയം. 1987 ലും 1991 ലും വടക്കേകരയില്‍ നിന്നും 1996 ല്‍ പട്ടാമ്പിയില്‍ നിന്നും നിയമസഭയിലേക്കും മത്സരിച്ചെങ്കിലും വിജയം അകന്നു നിന്നു.

ഉറച്ച സീറ്റ്
പിന്നീട് 1999 ലും 2004 ല്‍ ചിറയിന്‍കീഴില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. ദീര്‍ഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തിന് 2009 ല്‍ പാര്‍ട്ടി ഉറച്ച സീറ്റ് തന്നെ നല്‍കുകയായിരുന്നു.

മികച്ച വിജയം
യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് മണ്ഡലത്തില്‍ മികച്ച വിജയം പ്രതീക്ഷീച്ചെങ്കിലും റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ കഴിയുമെന്ന് ഷാനവാസ് പോലും കരുതിയിരുന്നില്ല. എന്‍സിപി സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് കൂടി രംഗത്ത് എത്തിയത് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കും എന്നായിരുന്നു യുഡിഎഫ് കണക്ക്കൂട്ടിയിരുന്നത്.

ലോക്സഭയിലേക്ക് പോയത്
എന്നാല്‍ അതിനെയെല്ലാം തെറ്റിച്ച ഷാനവാസ് കേരളം അന്നുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തോടയായിരുന്നു ലോക്സഭയിലേക്ക് പോയത്. പിന്നീട് 2014 ല്‍ എല്‍ഡിഎഫിന്റെ സത്യന് മൊകേരിയെ തോല്‍പ്പിച്ച് രണ്ടാമതും ലോക്സഭയില്‍ എത്താന്‍ ഷാനവാസിന് കഴിഞ്ഞു.

പുതിയ സ്ഥാനം
വയനാടില്‍ വികസനത്തിന്റെ പുതിയ പാതയിലേക്ക നയിച്ച അദ്ദേഹത്തിനെ തേടി അവസാനം തേടിയെത്തിയ നേട്ടം കോണ്‍ഗ്രസ്സിന്റെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമായിരുന്നു. പുതിയ സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് കൊണ്ടുവരികേയായിരുന്നു രോഗം വീണ്ടും മൂര്‍ച്ഛിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ
പിന്നീട് ചെന്നൈയിലെ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയാണ് അന്തരിക്കുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നാണ് ഷാനവാസിന്റെ ആരോഗ്യസ്ഥിതി വഷളായത്. മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications