വഴിനീളെ മുദ്രാവാക്യം; ധീരജിന്റെ സംസ്കാരം നടന്നത് പുലര്‍ച്ചെ രണ്ട് മണിയോടെ, കെ.എസ്.യു നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജില്‍ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്ത്തന് ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ട പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ധീരജിന്റെ സംസ്കാരം നടത്തിയത്. തളിപ്പറമ്പിലെ ധീരജിന്റെ വീടായ 'അദ്വൈത'ത്തോട് ചേര്‍ന്ന് സി പി ഐ എം വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് സംസ്കാരം നടത്തിയത്.
Recommended Video
ഇടുക്കിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടത്. ഇടുക്കി മുതല്‍ ധീരജിന്റെ വീട് വരെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വിലാപയാത്രയെ അനുഗമിച്ചത്. വിലാപയാത്ര കടന്നുപോയ വഴിയിലുടനീളം സി പി ഐ എം, ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ നിലയുറപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. രാത്രി 12.30 നാണ് തളിപ്പറമ്പ് സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. ഇവിടേയും പൊതുദര്‍ശനമുണ്ടായിരുന്നു. ശേഷം ബന്ധുക്കള്‍ അന്ത്യകര്‍മത്തിനായി മൃതദേഹം വിട്ടുകൊടുത്തു. സഹോദരന് അദ്വൈതാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

വൈകീട്ട് അഞ്ച് മണിയ്ക്കായിരുന്നു നേരത്തെ സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊതുദര്‍ശനത്തിന് ആളുകള്‍ അധികമായി എത്തിയതോടെ സമയം മാറ്റുകയായിരുന്നു. ക്രിസ്തുമസ് അവധിക്കാണ് അവസാനമായി ധീരജ് വീട്ടിലെത്തി മടങ്ങിയത്. ധീരജിന്റെ പഠനം തീരാന്‍ ആറ് മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ധീരജ്.
തിങ്കളാഴ്ചയാണ് ധീരജ് കുത്തേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി, ജെറിന് ജോ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ കൂടാതെ ഒരാളെ കൂടി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളാണ് അറസ്റ്റിലായത്. കസ്റ്റഡയിലുള്ളവരും കെ എസ് യു നേതാക്കളാണ്.
കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് താന്‍ കോളേജില്‍ എത്തിയതെന്നാണ് ഒന്നാം പ്രതിയായി നിഖില്‍ പൈലിയുടെ മൊഴി. നിഖില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ആറ് പേരും കെ എസ് യുക്കാരാണ്. ധീരജിനെക്കൂടാതെ മറ്റ് രണ്ട് പേര്‍ക്കും കുത്തേറ്റിട്ടുണ്ട്.
കേസില്‍ ഒളിവിലായിരുന്ന കെ എസ് യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേലിനെ പറവൂര്‍ പുത്തന്‍വേലിക്കരയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. നിഖില്‍ പൈലിക്കൊപ്പം കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരാണ് ജെറിന് ജോജോയും അലക്സ് റാഫേലും എന്നാണ് പൊലീസ് പറയുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications