Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ദളിത് പൂജാരി യദു കൃഷ്ണൻ പൂജ മുടക്കിയെന്ന് ആരോപണം! യദുവിനെ പുറത്താക്കണമെന്ന് ശാന്തി യൂണിയൻ

യദു കൃഷ്ണൻ പൂജാ കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്നും, ക്ഷേത്രത്തിലെ പൂജ മുടക്കിയെന്നുമാണ് ഇവരുടെ ആക്ഷേപം.

തൃശൂർ: ദേവസ്വം ബോർഡിന് കീഴിലെ ആദ്യ ദളിത് പൂജാരി യദു കൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യം. യോഗക്ഷേമ സഭയും അഖിലകേരള ശാന്തി യൂണിയനുമാണ് യദുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.യദു കൃഷ്ണൻ പൂജാ കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്നും, ക്ഷേത്രത്തിലെ പൂജ മുടക്കിയെന്നുമാണ് ഇവരുടെ ആക്ഷേപം.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് യദു കൃഷ്ണൻ പറയുന്നത്. ക്ഷേത്ര ജീവനക്കാർക്കോ പ്രദേശവാസികൾക്കോ തന്നോട് ഒരു എതിർപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പൂജ മുടക്കിയ യദുവിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ ശാന്തി യൂണിയൻ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ലീവ് എഴുതി നൽകി...

ലീവ് എഴുതി നൽകി...

ഒക്ടോബർ 26ന് പറവൂരിൽ പോകേണ്ടതിനാൽ ലീവ് എഴുതി നൽകിയിരുന്നു. പൂജ മുടങ്ങാതിരിക്കാൻ പകരം ആളെ ഏർപ്പാടാക്കിയിരുന്നുവെന്നും യദു പറഞ്ഞു.

മറ്റൊരാളെ...

മറ്റൊരാളെ...

എന്നാൽ ആദ്യം ഏർപ്പാടാക്കിയ പൂജാരിയുടെ അച്ഛൻ അപകടത്തിൽപ്പെട്ടതിനാൽ അദ്ദേഹത്തിന് വരാനായില്ല. തുടർന്ന് മറ്റൊരാളെ പൂജയ്ക്കായി ഏർപ്പാടാക്കി.

പ്രചരിപ്പിക്കുന്നത്...

പ്രചരിപ്പിക്കുന്നത്...

രണ്ടാമത് ഏർപ്പാടാക്കിയ പൂജാരി മറ്റൊരു ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് അൽപം താമസിച്ചാണ് എത്തിയത്. അതിനാൽ നട തുറക്കാൻ അൽപം വൈകുകയും ചെയ്തു. ഈ സംഭവമാണ് പൂജ മുടങ്ങിയതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും യദു പ്രതികരിച്ചു.

എതിർപ്പൊന്നുമില്ല...

എതിർപ്പൊന്നുമില്ല...

ഈ സംഭവത്തിന് ശേഷവും പതിവായി ക്ഷേത്രത്തിൽ പോകുന്നുണ്ട്. ക്ഷേത്ര ജീവനക്കാരിൽ നിന്നോ പ്രദേശവാസികളിൽ നിന്നോ ഇതിന്റെ പേരിൽ യാതൊരു എതിർപ്പുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗക്ഷേമ സഭ...

യോഗക്ഷേമ സഭ...

യദു കൃഷ്ണൻ പൂജാ കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ശാന്തി യൂണിയനും യോഗക്ഷേമ സഭയുമാണ് രംഗത്തെത്തിയിരിക്കുന്നത്.

സമരവും...

സമരവും...

പൂജ മുടക്കിയ യദുവിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ ശാന്തി യൂണിയൻ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+