ഞാന്‍ പലസ്തീനൊപ്പമാണ്, ഇസ്രായേലിനെ ന്യായീകരിച്ചിട്ടില്ല, ഹമാസ് പരാമര്‍ശത്തില്‍ വിശദീകരണവുമായി തരൂര്‍
കോഴിക്കോട്: ഇസ്രായേല്‍ ആക്രമണത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് ശശി ത രൂര്‍. കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലാണ് തരൂര്‍ മുന്‍ പരാമര്‍ശത്തില്‍ വിശദീകരണം നടത്തിയത്. താനും കോണ്‍ഗ്രസും പലസ്തീനൊപ്പമാണ്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.
യാസര്‍ അറഫാത്തുമായി നേരിട്ട് സംസാരിക്കാന്‍ പലതവണ അവസരം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം എനിക്കറിയാം. അതാരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും തരൂര്‍ വ്യക്തമാക്കി. മുസ്ലീം ലീഗിന്റെ ഐക്യദാര്‍ഢ്യ റാലിയില്‍ താന്‍ പലസ്തീന് ജനതയ്ക്കൊപ്പമാണ് എന്നാണ് പറഞ്ഞതെന്നും തരൂര്‍ പറഞ്ഞു.

ഒരിടത്ത് പോലും താന്‍ ഇസ്രായേലിന് അനുകൂലമായി സംസാരിച്ചിട്ടില്ല. മത വിഷയമായി ഇത് കാണരുതെന്ന് മാത്രമാണ് പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോള്‍ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഒന്നര മാസമായി ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം നടത്താന്‍ തുടങ്ങിയിട്ട്. പലസ്തീനിലെ വീടുകളിലും, സ്കൂളുകള്‍, ആശുപത്രികള്‍, അഭയാര്‍ത്ഥി ക്യാമ്പ് ന്നെിവിടങ്ങളിലും അവര്‍ ബോംബ് വര്‍ഷിച്ച് ജനങ്ങളെ കൊന്നു. മുമ്പ് കെട്ടിടങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ കല്ലും മണ്ണും മാത്രമാണ് ഉള്ളത്. ലോകത്ത് പലയിടത്തും ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായി. ഈ മഹാറാലിയിലൂടെ നമ്മുടെ ശബ്ദവും ലോകത്തിനെപാപ്പം കേള്പ്പിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
ഗാസയില്‍ 48 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.എല്ലാവരും ആവശ്യപ്പെട്ടുന്നത് ബോംബാക്രമണം നിര്‍ത്തണമെന്നാണ്. ഗാസയിലെ ആശുപത്രികളില്‍ ഓകസ്ജിനോ വെള്ളമോ, ഭക്ഷണമോ ഇല്ല. എല്ലാം നിര്‍ത്തിയിരിക്കുകയാണെന്നും ശശി തരൂര്‍ പറയുന്നു. മുസ്ലീം ലീഗ് റാലിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രസംഗത്തിന്റെ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്.
അതില്‍ പലസ്തീന് ജനതയ്ക്കൊപ്പം എന്ന് തന്നെയാണ് പറഞ്ഞത്. ഇസ്രായേലിന്റെ ബോംബാക്രമണത്തെ ഒരിക്കലും പിന്തുണയ്ക്കാനാവാത്തതാണ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും എന്റെയും നിലപാടാണെന്നും ത രൂര്‍ വ്യക്തമാക്കി. അതേസമയം പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടി പലസ്തീന് ജനത പോരാടുന്നതെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഒരു നയമേ ഉള്ളൂ. കോണ്‍ഗ്രസ് പലസ്തീനൊപ്പമാണ്. അക്കാര്യത്തില്‍ നയം വ്യക്തമാണ്. ആഴ്ച്ചയ്ക്ക് മാറ്റുന്നതല്ല ആ നയം. നമ്മള് അമേരിക്കയ്ക്ക് മുന്നിലും ചൈനയ്ക്ക് മുന്നിലും കവാത്ത് മറക്കില്ല. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. അതാണ് പാര്‍ട്ടി നിലപാട്. ഇത് വലിയ മനുഷ്യാവകാശ പ്രശ്നമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര?










Click it and Unblock the Notifications