ബിജെപി സ്വപ്നം കോൺഗ്രസിനെ മുന്നിൽ കണ്ട്: സീതാറാം യെച്ചൂരി
എതിർക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു
തിരൂർ: കോൺഗ്രസിനെ മുന്നിൽ കണ്ടാണ് ബിജെപി കേരളത്തിൽ സ്വപ്നം കാണുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ സഹായത്തോടെയാണ് ബിജെപി സർക്കാർ അധികാരം പിടിച്ചെടുത്തതും സർക്കാർ രൂപീകരിച്ചതും. കേരളത്തിലും അതേ രീതി ആവർത്തിക്കാനാണ് ബിജെപി നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

എതിർക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. "ബിജെപിയെ എതിര്‍ത്താല്‍ സിബിഐ, ഇഡി എന്നിവരെ കാണിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു സ്ഥാനവും അനുവദിച്ചുകൊടുക്കുന്നില്ല." സീതാറാം യെച്ചൂരി പറഞ്ഞു.
വെറുപ്പിന്റേയും അക്രമത്തിന്റേയും നാടല്ല കേരളം. ജാതി മതങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്ന് അദ്ദേഹം. ബിജെപിയും കോൺഗ്രസും കൈകോർത്ത് സ്വർണ കടത്ത് കേസിൽ സർക്കാറിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്.ഈ പാർട്ടികളുടെ അവസരവാദ നയത്തിനുള്ള മറുപടിയാകണം ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Recommended Video

എൽഡിഎഫിനെ അധികാരത്തിലേറ്റി കേരളം വീണ്ടും ചരിത്രം രചിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 1957-ൽ ആദ്യ കമ്യൂണിസ്‌റ്റ് സർക്കാരിനെ അധികാരത്തിലേറ്റിയ നാട് രാജ്യത്തിന് ഒരിക്കൽ കൂടി വഴികാട്ടിയാകും. ബദൽ നയങ്ങളും നടപടികളുമായി ഇന്ത്യയ്‌ക്ക് മാതൃകയായ എൽഡിഎഫ് സർക്കാർ തുടരേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ആവശ്യമാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ, കോർപറേറ്റ് അനുകൂല നവഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതാകും ഏപ്രിൽ ആറിന്റെ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ പോരാടുന്നവർക്കാകെ ആവേശമാണ് കേരളത്തിലെ സർക്കാർ. പൗരത്വ ഭേദഗതി നിയമവും കർഷകവിരുദ്ധ നിയമങ്ങളും നടപ്പാക്കില്ലെന്ന് ഈ സർക്കാർ ആർജവത്തോടെ പ്രഖ്യാപിച്ചു. മുസ്ലിമായും ഹിന്ദുവായും മത--ജാതികളായുമല്ല, മനുഷ്യരായി ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനമാണിതെന്ന് അഞ്ചുവർഷ ഭരണം തെളിയിച്ചുവെന്നും ഒരു കൈയിൽ ദേശീയപതാകയും മറുകൈയിൽ ഭരണഘടനയുമേന്തി രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ജനങ്ങൾ, അവർക്ക് ശക്തിപകർന്നത് എൽഡിഎഫാണെന്നും യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications