'ഇത് സിപിഎമ്മിന്റെ അവസാന ബസ്, മുഖ്യമന്ത്രി ആരുടെ പിആർ ഏജൻസി?'; വിമർശനവുമായി എസ്എസ്എഫ് രിസാല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗത്തിന്റെ വാരികയായ രിസാല. എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദവും മലപ്പുറം പരാമർശവും ഒക്കെയാണ് കാന്തപുരം വിഭാഗത്തെ ചൊടിപ്പിച്ചത്. കാന്തപുരം വിഭാഗത്തിന്റെ വിദ്യാർത്ഥി വിഭാഗമായ എസ്എസ്എഫിന്റെ വാരിക രിസാലയിലാണ് രൂക്ഷമായ വിമർശനമുള്ളത്.
പിണറായി ആരുടെ പിആർ ഏജൻസി? എന്ന ചോദ്യമുയർത്തി കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. കുറച്ചുകാലം മുൻപ് വരെ സിപിഎമ്മുമായി രമ്യതയിൽ തന്നെയായിരുന്നു കാന്തപുരം വിഭാഗം. പല കാര്യങ്ങളിലും അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പിണറായി വിജയനെ തള്ളിപറയാതെ നിൽക്കുകയും ചെയ്തെങ്കിലും സമീപകാല വിവാദങ്ങൾ ഈ നിലപാട് മാറ്റിയെന്ന് വ്യക്തം.

തുടർച്ചയായി വലതുപക്ഷ നിലപാടുകളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നാണ് ലേഖനത്തിൽ ആരോപിക്കുന്നത്. എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയെ സിപിഎം ലഘൂകരിക്കുകയാണെന്നും ലേഖനം ആരോപിക്കുന്നു. ഹിന്ദുത്വ വാദികളുടെ വ്യാജ പ്രചാരണത്തിൽ സിപിഎം വീണുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
സിപിഎം ഇപ്പോൾ അധികാരത്തിന്റെ ആർത്തിയിൽ ചെന്ന് പതിച്ചിരിക്കുകയാണ്. മുൻപൊക്കെ ഉറച്ച നിലപാടുകൾ ആയിരുന്നു സിപിഎമ്മിന്റെ പ്രത്യേകത എന്നും ഇപ്പോൾ അതില്ലെന്നും ആരോപണമുണ്ട്. മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശം അടങ്ങിയ അഭിമുഖവും ലേഖനത്തിൽ എടുത്ത് പറയുന്നുണ്ട്. ഈ വിവാദം ഗുണമായത് ബിജെപിക്ക് ആണെന്നും അതിൽ പറയുന്നുണ്ട്. ഇത് സിപിഎമ്മിന്റെ അവസാന ബസ് ആണെന്നാണ് ലേഖനത്തിന്റെ കവർ പേജിൽ കുറിച്ചിരിക്കുന്നത്.
പോലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് എന്ന വിമർശനവും ലേഖനത്തിൽ ഉയർത്തുന്നുണ്ട്. പോലീസിന്റെ മനോവീര്യം തകർക്കരുതെന്ന ക്യാപ്സ്യൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നതെന്നും അവർ പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയാണെന്നും ലേഖനത്തിൽ ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ ഉൾപ്പെടെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഈ സംഭവ വികാസങ്ങൾ.
നേരത്തെ മുഖ്യമന്ത്രിയുടെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. മലപ്പുറം ജില്ലാ ആരുടേയും വക അല്ലെന്നും അതിന്റെ അട്ടിപ്പേർ അവകാശം ആർക്കും സ്വന്തം അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ വിവാദത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്.
എന്നാൽ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദത്തിൽ. സര്‍ക്കാരിന് കെയ്‌സണ്‍ പി ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം. ഹിന്ദുവിന്റെ പ്രതികരണം വന്നതോടെ മുഖ്യന്ത്രിയുടെ ഭാഗം വ്യക്തമായെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?












Click it and Unblock the Notifications