Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ സീറ്റ് കുറയുമെങ്കിലും "ഇന്ത്യാ" സഖ്യം വാഴും: പിളരാത്ത എന്‍ഡിഎയ്ക്ക് പരമാവധി 8 സീറ്റ് മാത്രം

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഇത്തവണയും ഡി എം കെ സഖ്യത്തിന് മുന്‍തൂക്കമെന്ന് സർവ്വെ. എന്നാല്‍ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാന്‍ സാധിച്ചില്ലേക്കുമെന്നും ടൈംസ് നൗ - ഇ ടി ജി സർവ്വേ വ്യക്തമാക്കുന്നു. ആകെയുള്ള 39 സീറ്റുകളില്‍ 30 മുതല്‍ 34 വരെ സീറ്റുകളിലായിരിക്കും ഡി എം കെ , കോണ്‍ഗ്രസ്, ഇടതുപാർട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കുകയെന്നാണ് സർവ്വെ അവകാശപ്പെടുന്നത്.

മറുവശത്ത് നാല് മുതല്‍ എട്ട് വരെ സീറ്റുകള്‍ എന്‍ ഡി എ സഖ്യത്തിനും ലഭിച്ചേക്കാം. എന്നാല്‍ എ ഐ എ ഡി എം കെ സഖ്യം വിടുന്നതിന് മുമ്പ് എടുത്ത സാമ്പിളുകളാണ് സർവ്വേയ്ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും ചാനല്‍ വ്യക്തമാക്കുന്നു. പൂജ്യം അല്ലെങ്കില്‍ രണ്ട് സീറ്റുകള്‍ മറ്റ് പാർട്ടികള്‍ക്കും സർവ്വേ പ്രവചിക്കുന്നു.

stalin-rahul-

2019 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 39 ല്‍ 38 സീറ്റും നേടാന്‍ ഡി എം കെ - കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് സാധിച്ചിരുന്നു. ഡി എം കെ മത്സരിച്ച 20 ല്‍ 20 സീറ്റിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 9 ല്‍ എട്ടിലും ഇടത് പാർട്ടികളായ സി പി എമ്മും സി പി ഐയും രണ്ട് വീതം സീറ്റുകളിലും വിജയിച്ചു. ലീഗ്, എം ഡി എം കെ , വി സി കെ, തുടങ്ങിയ നാല് കക്ഷികള്‍ ഒരോ സീറ്റുകളിലും വിജയിച്ചു.

ബി ജെ പി സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു എ ഐ എ ഡി എം കെയുടെ മത്സരം. തേനി ഒഴി മത്സരിച്ച 19 സീറ്റിലും പാർട്ടി പരാജയപ്പെട്ടു. തേനിയില്‍ മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്‍റെ മകന്‍ രവീന്ദ്രനാഥായിരുന്നു വിജയി. അടുത്തിടെ രവീന്ദ്രനാഥിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബി ജെ പി, വിജയകാന്തിന്റെ ഡി എം ഡി കെ തുടങ്ങിയ പാർട്ടികളൊക്കെ മത്സരിച്ച എല്ലാ സീറ്റിലും തോല്‍വി അറിഞ്ഞു.

അതേസമയം, കേരളത്തില്‍ ഇത്തവണ ബി ജെ പി ഒരു സീറ്റ് നേടാന്‍ സാധ്യതയുണ്ടെന്നാണ് സർവ്വേ അവകാശപ്പെടുന്നത്. പതിവ് പോലെ പൂജ്യം സീറ്റില്‍ ബി ജെ പി ഇത്തവണയും ഒതുങ്ങിയേക്കാം, അല്ലെങ്കില്‍ ഒരു സീറ്റ് വരെ നേടിയേക്കാം എന്നതാണ് പ്രവചനം. എല്‍ ഡി എഫ് , യു ഡി എഫ് കക്ഷികളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ രണ്ട് കക്ഷികളേയും ഇന്ത്യ സംഖ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി 20 സീറ്റുകള്‍ ഇവർ നേടിയേക്കാമെന്നും സർവ്വെ പറയുന്നു. ഇതില്‍ തന്നെ കോണ്‍ഗ്രസിനാണ് മുന്‍ തൂക്കം. 11 മുതല്‍ 12 വരെ സീറ്റുകള്‍ അവർ തനിച്ച് നേടിയേക്കാം. അതേസമയം സി പി എമ്മിന് മൂന്ന് മുതല്‍ നാല് വരെ സീറ്റും ലഭിച്ചേക്കുമെന്നും സർവ്വെ അവകാശപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+