ഇരിങ്ങൽ സർഗ്ഗാലയയിൽ ഏഴാമത് അന്താരാഷ്ട്ര കരകൗശല മേള ഇന്ന്മുതൽ
ഇരിങ്ങൽ സർഗ്ഗാലയയിൽ ഏഴാമത് അന്താരാഷ്ട്ര കരകൗശല മേള ഇന്ന്മുതൽ
വടകര: ഏഴാമത് അന്താരാഷ്ട്ര കരകൗശല മേള ഇന്ന് മുതൽ ജനുവരി 8 വരെ ഇരിങ്ങൽ സർഗ്ഗാലയയിൽ നടക്കുമെന്ന് സർഗ്ഗാലയ സിഇഒ പിപി ഭാസ്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മുൻ വർഷങ്ങളിലേതിനേക്കാളും കരകൗശല വൈവിധ്യങ്ങളുടെ അത്യുന്നത നിലവാരം പുലർത്തുന്ന മേളയായിരിക്കും ഇതെന്ന് അധികൃതർ വ്യക്തമാക്കി.സൗത്ത് ആഫ്രിക്ക,ഉഗാണ്ട,നേപ്പാൾ,ശ്രീലങ്ക എന്നീ നാലുരാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരും,രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ നിന്നും ദേശീയ-അന്തർ ദേശീയ പുരസ്‌കാര ജേതാക്കളായിട്ടുള്ള 400 ഓളം കരകൗശല വിദഗ്ദ്ധരും,സർഗ്ഗാലയയിലെ നൂറോളം സ്ഥിരം കരകൗശല വിദഗ്തരുൾപ്പടെ അഞ്ഞൂറിലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാസൃഷ്ടികൾ മേളയിൽ ഉണ്ടാകും.കേരള കരകൗശല പൈതൃക ഗ്രാമം മേളയുടെ പ്രത്യേകതയാണ്.
ആറന്മുള കണ്ണാടി നിർമ്മിക്കുന്ന ആറന്മുള ഗ്രാമം,കൈതോല പായകൾ നിർമ്മിക്കുന്ന തഴവ ഗ്രാമം,മൃദംഗം,മദ്ദളം എന്നിവ നിർമ്മിക്കുന്ന പെരുവമ്പ ഗ്രാമം,കഥകളി കലാരൂപങ്ങളുടെ ചമയങ്ങൾ തയ്യാറാക്കുന്ന വെള്ളിനേഴി ഗ്രാമം, നിലമ്പൂരിലെ കളിമൺ ഉൽപ്പന്നങ്ങളുടെ ഗ്രാമം,മരത്തടിയിൽ കരകൗശല ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ചേർപ്പ് ഗ്രാമം,സങ്കരലോഹ നിർമ്മാണം നടത്തുന്ന കുഞ്ഞിമംഗലം ഗ്രാമം,കേരള കയർ ഗ്രാമം,തുടങ്ങിയ ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് ഒരു പരമ്പരാഗത കരകൗശല ഗ്രാമ മാതൃക തയ്യാറാക്കി പ്രത്യേക പ്രദർശനം ഒരുക്കും.മേളയുടെ ഭാഗമായി കടത്തനാടിന്റെ കളരി പാരമ്പര്യം അനാവരണം ചെയ്യുന്ന കളരി ഗ്രാമവും ഒരുക്കും.കേരളത്തിലെ കൈത്തറി മേഖലയെ കോർത്തിണക്കി കൈത്തറി പൈതൃക ഗ്രാമവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.വ്യവസായ വകുപ്പിന് കീഴിലുള്ള കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയാണ് കൈത്തറി പ്രദർശനത്തിന് നേതൃത്വം നൽകുന്നത്.

മേളയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.വടക്കൻ മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകളെ വർധിപ്പിക്കുന്ന തരത്തിലാണ് മേള സംഘടിപ്പിക്കുന്നത്.മേളയുടെ കാലയളവിൽ ഓഖി ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കും. മേളയുടെ ഉൽഘാടനം ഇന്ന് വൈകീട്ട് നാലു മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും.മേളയിൽ രണ്ടര ലക്ഷം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ സർഗ്ഗാലയ ജനറൽ മാനേജർ ടി.കെ.രാജേഷ്,ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ്ബാബു,ക്രാഫ്റ്റ് ഡിസൈനർ കെ.കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications