അജ്മലിന്റെ വീട്ടില്‍ നിരുപാധികം വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി; നിയമപോരാട്ടം തുടരുമെന്ന് കുടുംബം
കോഴിക്കോട്: തിരുവമ്പാടിയിലെ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഇന്ന് രാത്രി എട്ടരയോടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തിയാണ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അജ്മല്‍ തിരുവമ്പാടിയിലെ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചു എന്നാരോപിച്ചായിരുന്നു വൈദ്യുതി കണക്ഷന് കെ എസ് ഇ ബി വിച്ഛേദിച്ചത്.
ഇത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇനി കെ എസ് ഇ ബി ഓഫീസ് ആക്രമിക്കില്ല എന്ന ഉപാധി വെച്ചാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് അജ്മലും കുടുംബവും തയ്യാറായില്ല. ഇതിന് പിന്നാലെ കളക്ടറുടെ നിര്‍ദേശപ്രകാരം വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കുകയായിരുന്നു. 8.35 ഓടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി നിരുപാധികം വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.

30 മണിക്കൂറിലേറെ സമയമാണ് അജ്മലിനേയും കുടുംബത്തേയും കെ എസ് ഇ ബി ഇരുട്ടിലാക്കിയത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്ക്കും നന്ദിയുണെന്നും അജ്മലിന്റെ പിതാവ് റസാഖ് പ്രതികരിച്ചു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്നും വൈദ്യുതി ലഭിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും നന്ദി ഉണ്ടെന്ന് റസാഖിന്റെ ഭാര്യ മറിയവും പറഞ്ഞു.
കെ എസ് ഇ ബി ജീവനക്കാര്‍ക്കെതിരായി നല്കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം കൂട്ടിച്ചേര്‍ത്തു. അതേസമയം വൈദ്യുതി പുനഃസ്ഥാപിച്ചതോടെ മുദ്രാവാക്യം മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കെ എസ് ഇ ബി മുട്ടുമടക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്തു എന്ന കേസില്‍ സഹോദരങ്ങളായ അജ്മല്‍, ഫഹദ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് കെ എസ്് ഇ ബി വൈദ്യുതി വിച്ഛേദിച്ചത്. കെ എസ് ഇ ബി എം ഡിയുടെ നിര്‍ദേശപ്രകാരമയിരുന്നു നടപടി.
ഇത് വ്യാപക വിമര്‍ശനത്തിനാണ് വഴിവെച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അജ്മല്‍. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വീട്ടിലെ വൈദ്യുതി കണക്ഷന്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നതോടെ മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതിന് പിന്നാലെ അന്ന് വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചിരുന്നു.
തുടര്‍ന്ന് വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. ഇതറിഞ്ഞ അസിസ്റ്റന്റ് എഞ്ചീനിയര്‍ പ്രശാന്ത് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് ഇന്നലെ രാവിലെ കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും സഹോദരനും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ഓഫീസിലെ സാധനങ്ങള്‍ തര്‍ക്കുകയും ചെയ്തു എന്നാണ് പരാതി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications