ഗീതഗോപിനാഥ് ഉപദേശിച്ചാല്‍ മാത്രം മതി, അനുസരിപ്പിക്കാന്‍ വരണ്ട, ഐസക്കിന്റെ പ്രതികരണം സ്ത്രീവിരുദ്ധമോ?
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് വരുന്നുവെന്നറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് കല്ലുകടി.ഇപ്പോഴിതാ ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് വരുന്നുവെന്നറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് കല്ലുകടി. പാര്‍ട്ടിക്കുള്ളിലും പുറത്തും ഒളിഞ്ഞു തെളിഞ്ഞുമൊക്ക മുറുമുറുപ്പ് ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഗീത ഗോപിനാഥിന് വെറും ഉപദേശകയുടെ സ്ഥാനം മാത്രമേയുള്ളുവെന്ന് വ്യക്തമാക്കുകയാണ് ഐസക്.

തീരുമാനം സര്‍ക്കാരിന്റേത്
സാമ്പത്തിക ഉപദേഷ്ടാവ് എന്ന സ്ഥാനം മാത്രമാവും ഗീത ഗോപിനാഥിന് ഉണ്ടായിരിക്കുകയെന്നാണ് തോമസ് ഐസക് സഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗീതയുടെ ഉപദേശങ്ങള്‍ സര്‍ക്കാര്‍ പാടേ സ്വീകരിക്കുകയില്ലെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ചായിരിക്കും തീരുമാനമെന്നും ഐസക് വ്യക്തമാക്കി.

അംഗീകരിക്കാന്‍ തയാറാകാതെ ഐസക്
പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറികടക്കാന്‍ ഗീത ഗോപിനാഥിന്റെ നിര്‍ദേശങ്ങള്‍ ഉപകരിക്കുമെന്നു തന്നെയാണ് തോമസ് ഐസക്കിന്റെ പ്രതീക്ഷ. ചില പ്രത്യേക മേഖലകളില്‍ ചിലര്‍ക്ക് വൈദഗ്ധ്യം ഉണ്ടാകാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ ചട്ടക്കൂടാണ് പ്രധാനമെന്ന് ഐസക് പറയുന്നു. സഭയിലാണ് ഐസക് ഇക്കാര്യം പറഞ്ഞത്.

നിലപാട് വ്യക്തമാക്കി
ഗീത ഗോപിനാഥിനെ നിയമിക്കുന്നതിനെതിരെ സിഐടിയു നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നവ ലിബറല്‍ നയങ്ങളോ നിലപാടുകളോ ഗീതയുടെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ എതിര്‍ക്കുമെന്ന് സിഐടിയു വ്യക്തമാക്കിയിരുന്നു.

തൊഴിലാളി വിരുദ്ധമോ
ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തിക വിഭാഗം വകുപ്പ് മേധാവിയായ ഗീത ഗോപിനാഥ് നവലിബറല്‍ നയങ്ങളെ പിന്തുണയ്ക്കുന്നയാളാണ്. നവലിബറല്‍ നയങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്നാണ് തൊഴിലാളി സംഘടനകളും ഗീതയെ എതിര്‍ക്കുന്നവരും പറയുന്നത്.

ഗീത മുഖ്യമന്ത്രിയുടെ ഭാഗ്യമോ
ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേശകയാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് പിണറായി വിജയന് പറഞ്ഞിരുന്നത്.

പിബിക്ക് കത്ത്
ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനും ഗീതഗോപിനാഥിന്റെ നിയമനത്തിനെതിരെ തുടക്കം മുതലെ രംഗത്തു വന്നിരുന്നു. ഗീതയുടെ നിയമനത്തിനെതിരെ വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇത് ഏറെ വിവാദമായിരു ന്നു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications