നടിക്ക് നേരെ ആക്രമണം: ഗൂഢാലോചനക്കാര്‍ പിടിയില്‍...!! കൂടുതൽ പേർ കുടുങ്ങും...!
കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് പോലീസ് പിടിയില്‍. നടന് ദിലീപിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പള്‍സര്‍ സുനിയുടെ സഹതടവുകാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഷ്ണു, സനല്‍ എന്നിവരെ ഇന്നലെ രാത്രിയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
രാത്രി തന്നെ ഇരുവരേയും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പോലീസ് ഉന്നതരുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടിയെന്നറിയുന്നു. പള്‍സര്‍ സുനിയോടൊപ്പം ജയിലില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഗൂഢാലോചന നടത്തി
തന്നെ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് കഴിഞ്ഞ ദിവസം ദിലീപ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിന്മേല് പോലീസ് കേസെടുത്തിട്ടില്ല. പകരം ഗൂഢാലോചനക്കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ജയിലിൽ നിന്നും ഫോൺവിളി
പ്രതികളിലൊരാളായ വിഷ്ണു ജയിലില്‍ നിന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സംവിധായകന് നാദിര്‍ഷ എന്നിവരെ ഫോണില്‍ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വിഷ്ണുവല്ല പള്‍സര്‍ സുനി തന്നെയാണ് വിളിച്ചതെന്നാണ് കരുതുന്നത്.

ഫോൺ വന്ന വഴി
ജയിലിലേക്ക് രഹസ്യമായി സുനിക്ക് ഫോണ്‍ എത്തിച്ച് കൊടുത്തത് വിഷ്ണുവാണ്. പുതിയ ഷൂ വാങ്ങിയ ശേഷം അതിന്റെ അടിഭാഗം കീറി ഫോണ്‍ അവിടെ ഒളിപ്പിച്ചാണ് ജയിലിന് അകത്തേക്ക് കടത്തിയത്. ഈ ഫോണില്‍ നിന്നാണ് ഭീഷണിക്കോള്‍ പോയത്.

വിവാദമായ കത്ത്
മാത്രമല്ല പള്‍സര്‍ സുനി ദിലീപിനെഴുതിയതെന്ന് പറയപ്പെടുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ കത്ത് പള്‍സര്‍ സുനി എഴുതിയതല്ലെന്നും ജയിലില്‍ നിന്നും മറ്റൊരാള്‍ എഴുതി നല്‍കിയതാണെന്നുമാണ് റിപ്പോര്‍ട്ട്.

ദിലീപിന് അറിയാമായിരുന്നു
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇനിയും നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നടിയെ ആക്രമിച്ച സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നു എന്ന പള്‍സര്‍ സുനിയുടെ പുതിയ മൊഴി കാര്യങ്ങള്‍ വീണ്ടും വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്.

മൊഴിയുടെ സത്യാവസ്ഥ
സുനിലിനെ അന്വേഷണ സംഘം നാല് തവണ ജയിലില്‍ വെച്ച് ചോദ്യം ചെയ്തു. ദിലീപിന് എഴുതിയ കത്തിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പിലും സുനി ആവര്‍ത്തിച്ചു. സുനിയുടെ മൊഴിയുടെ സത്യാവസ്ഥയാണ് ഇനി അറിയേണ്ടത്.

നുണപരിശോധനയ്ക്ക് തയ്യാർ
അതേസമയം നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ദിലീപ് രംഗത്ത് വന്നിട്ടുണ്ട്. ഏത് തരത്തിലുള്ള പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് നടന് പറയുന്നു. ആരെയും കുടുക്കാനല്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാണെന്നും ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications