തുഷാറിനെ കുടുക്കാന്‍ 'പെണ്‍കെണി' ഒരുക്കി; ഒത്തുതീര്‍പ്പിന് തയ്യാറായി എന്‍ഡിഎ കണ്‍വീനര്‍
അജ്മാന്/തിരുവനന്തപുരം: പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. ജാമ്യത്തില്‍ ഇറങ്ങിയതുകൊണ്ട് കേസില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് അര്‍ത്ഥമില്ല. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ സഹായത്തോടെ ആയിരുന്നു തുഷാര്‍ ജാമ്യത്തിലിറങ്ങിയത്.
പത്ത് വര്‍ഷം മുമ്പ് നല്കിയ ചെക്കിന്റെ പേരിലാണ് ഇപ്പോഴത്തെ കേസ്. നിയമപരമായി ഇത് നിലനില്‍ക്കില്ലെന്നാണ് തുഷാറിന്റെ വാദം. എന്നാല്‍ കേസ് നടത്താന്‍ നിന്നാല്‍ അത് തീരും വരെ തുഷാര്‍ യുഎഇയില്‍ തന്നെ തുടരേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
അതുകൊണ്ട് തന്നെ കോടതിയ്ക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പിലാക്കാന്‍ ഉള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ തുഷാറിനെ അജ്മാനില്‍ എത്തിക്കാന്‍ നാസില്‍ അബ്ദുള്ള സ്വീകരിച്ച തന്ത്രവും വെളിപ്പെട്ടു.

സിഐഡികളുടെ തന്ത്രം
തുഷാറിനെ അജ്മാനില്‍ എത്തിക്കാന്‍ ഒരു സ്ത്രീയെ ഉപയോഗിച്ചു എന്നാണ് പരാതിക്കാരനായ നാസില്‍ അബ്ദുള്ള വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും അത് തന്റെ തന്ത്രം അല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ദുബായിലെ സിഐഡിമാര്‍ ആണ് ഇത്തരം ഒരു ഉപായം ഉപദേശിച്ചത് എന്നാണ് നാസില്‍ വ്യക്തമാക്കുന്നത്.

വസ്തുക്കച്ചവടത്തിന് എന്ന പേരില്‍
വസ്തുക്കച്ചവടത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേന ആയിരുന്നു തുഷാറിനെ അജ്മാനില്‍ എത്തിച്ചത്. അവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവേ ആണ് അജ്മാന് പോലീസ് എത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ഒത്തുതീര്‍പ്പാണ് വഴി
കഴിഞ്ഞ ദിവസം ഒരു മില്യണ്‍ ദിര്‍ഹം കെട്ടിവച്ചാണ് തുഷാര്‍ ജാമ്യത്തിലിറങ്ങിയത്. ഓഗസ്റ്റ് 25, ഞായറാഴ്ച വീണ്ടും കോടതിയില്‍ ഹാജരാവുകയും വേണം. തുഷാറിന്റെ പാസ്പോര്‍ട്ടും കോടതിയില്‍ ആണുള്ളത്. യുഎഇ വിടണം എങ്കില്‍ കേസില്‍ തീര്‍പ്പുണ്ടാക്കുക മാത്രമാണ് വഴി. ഇതിന് നാസിലിന്റെ സഹായവും വേണം.

നേരിട്ട് വിളിച്ചു
ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തുഷാര്‍, നാസിലിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് വഴി തെളിഞ്ഞിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഞായറാഴ്ചയ്ക്ക് മുമ്പ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ തുഷാറിന് വൈകാതെ തന്നെ യുഎഇ വിടാനും സാധിക്കും.

പണം കിട്ടിയേ പറ്റൂ
മുഴുവന്‍ പണവും കിട്ടാതെ കേസില്‍ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് നാസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ കേസ് പിന്‍വലിക്കില്ലെന്നും നാസില്‍ പറയുന്നുണ്ട്. ഏത് വിധേനയും കേസ് അവസാനിപ്പിക്കാന്‍ ആയിരിക്കും തുഷാര്‍ വെള്ളാപ്പള്ളി ശ്രമിക്കുക.

നാസിലും ജയിലില്‍ കിടന്നു
സാമ്പത്തിക കേസില്‍ നാസില്‍ അബ്ദുള്ളയ്ക്കും ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. തുഷാര്‍ പണം തരും എന്ന് പ്രതീക്ഷിച്ച് നല്കിയ ചെക്കുകള്‍ മടങ്ങിയതോടെ ആയിരുന്നു ഇത് എന്നാണ് നാസില്‍ പറയുന്നത്. അന്ന് 10 ശതമാനം തുക നല്കി ഒത്തുതീര്‍പ്പിലെത്താം എന്ന് തുഷാര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഴുവന്‍ പണവും കിട്ടാതെ താന്‍ പിന്മാറില്ലെന്നാണ് നാസില്‍ ഇപ്പോഴും പറയുന്നത്.
Recommended Video

തുഷാറിന് മുന്നില്‍ സാധ്യതകള്‍
പത്ത് വര്‍ഷം മുമ്പുള്ള കേസ് ആണെന്നതാണ് തുഷാറിന് മുന്നിലുള്ള നിയമപരമായ പിടിവള്ളി. അതുകൊണ്ട് തന്നെ വേണമെങ്കില്‍ കേസ് നടത്തി വിജയിക്കുകയും ചെയ്യാം. പക്ഷേ, പാസ്പോര്‍ട്ട് കോടതിയില്‍ ആണെന്നതുകൊണ്ട് രാജ്യം വിടാന്‍ സാധിക്കില്ലെന്നതാണ് പ്രശ്നം.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications