ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍: കുടുംബാഗങ്ങളെ ചോദ്യം ചെയ്യുന്നു; കൂട്ട ആത്മഹത്യ ശ്രമം?
തിരുവനന്തപുരം: ബലരാമപുരം കോട്ടുകാല്‍കോണത്ത് ഉറങ്ങിക്കിടക്കവെ കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയാണ് മരിച്ചത്. രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് കുടുംബാഗങ്ങള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ദേവന്ദുവിനെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ചിലർ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും നെയാറ്റിന്‍കര ഡി വൈ എസ് പി പറഞ്ഞു. തുടക്കം മുതല്‍ തന്നെ പൊലീസ് സംഭവത്തില്‍ ദുരൂഹത സംശയിച്ചു. വീട്ടുകാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന വിവരവും പൊലീസിന്റെ ഭാഗത്ത് നിന്നും പുറത്ത് വരുന്നുണ്ട്.

കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടെ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ഈ സാഹചര്യത്തില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്ന് എം വിന്സെന്റ് എം എൽ എയും വ്യക്തമാക്കി. കൈവരികളുള്ള കിണറിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നത് സംശയം കൂടുതല്‍ ബലപ്പെടുത്തി. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടാകുകയും ഇതിന് ശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം വീട്ടുകാർ പറയുന്നതെന്നും എം വിന്സെന്റ് എം എല്‍ എ.
കുഞ്ഞ് ഒറ്റയ്ക്ക് പോയി കിണറ്റില്‍ വീഴില്ലെന്ന് ഉറപ്പാണ്. ഒരിക്കലും ഒറ്റയ്ക്ക് പോകില്ല. അത് വിശ്വസനീയമല്ല.താന്‍ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ദുരൂഹതകളെല്ലാം അന്വേഷണത്തിലൂടെ നീങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടിനുള്ള കുരുക്കിട്ട നിലയില്‍ കയറുകള്‍ കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. കൂട്ട ആത്മഹത്യാ ശ്രമമെന്ന സൂചനയും സംശയിക്കുന്നുണ്ട്. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍ക്കാർ പറയുന്നത്. 30 ലക്ഷം രൂപ കാണാനില്ലെന്ന് കാട്ടിക്കൊണ്ട് കുടുംബം 2 ദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും?












Click it and Unblock the Notifications