Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.ഡി സതീശന്റെ ഭീഷണി ജനങ്ങളെ കബളിപ്പിക്കാന്‍: രൂക്ഷ വിമർശനവുമായി ബിജെപി നേതൃത്വം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്നത് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ കുറ്റപ്പെടുത്തി. രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ്‌ നേതൃത്വം പാലക്കാട്ടെ ജനതയെ വഞ്ചിക്കുകയാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ്റെ വാ‍ർത്താ സമ്മേളനവും, നിരാശയിൽ നിന്നുടലെടുത്ത അദ്ദേഹത്തിൻ്റെ ആരോപണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തോട് പറയാനുള്ളത് ഇത്ര മാത്രം - നിങ്ങളുടെ എംഎൽഎയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല. വനിതാ നേതാക്കളടക്കം കോൺഗ്രസ് പാ‍ർട്ടിയിലുള്ളവർ വേട്ടക്കാരനായ ഈ എംഎൽഎ, നിയമസഭാം​ഗത്വം രാജി വയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും കോൺ​ഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്തത് എന്ത് കൊണ്ടാണ്, സതീശൻ അതിനാണ് മറുപടി പറയേണ്ടത്.

vd-satheeshan-rajeev-chdrashekar-

രാഹുൽ ​ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺ​ഗ്രസ്. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ല. രാഹുൽ ​ഗാന്ധി ഭരണഘടനയെക്കുറിച്ച് സംസാരിക്കും. അതേ സമയം ജമാ അത്തെ ഇസ്ലാമിയടക്കമുള്ള ജനാധിപത്യവിരുദ്ധ സംഘടനകളുമായി കോൺ​ഗ്രസ് സഖ്യമുണ്ടാക്കുകയും ചെയ്യും. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയ‍ർത്തി പ്രിയങ്ക ​ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസം​ഗിക്കും. അതേ സമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവ‍ർ എംഎൽഎമാരായി തുടരുകയും ചെയ്യും.

സ്വന്തം തെറ്റുകൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാകാം, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇത്തരം എംഎൽഎമാരെ സംരക്ഷിക്കാൻ രം​ഗത്തിറങ്ങുന്നത്. നുണ, കാപട്യം, പതിറ്റാണ്ടുകളായി ജനങ്ങളോടുള്ള വഞ്ചന - അതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടി. കേരള രാഷ്ട്രീയത്തിൽ തട്ടിപ്പുകാർക്ക് ഒരു സ്ഥാനവും ഉണ്ടാകരുത്. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രവൃത്തികളോട് പ്രതികരിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. കാരണം കേരളത്തിൽ യഥാ‍ർത്ഥ പ്രതിപക്ഷത്തിൻ്റെ ചുമതല നിറവേറ്റുന്ന ഒരേയൊരു പാർട്ടി ബിജെപി മാത്രമാണ്. ആരായിരുന്നാലും എവിടെയായിരുന്നാലും പ്രശ്നങ്ങളിൽപ്പെടുന്നവ‍രെ സഹായിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, ഇത്തരം പ്രസ്താവനകൾ കൊണ്ടൊന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് വി.ഡി സതീശൻ വിചാരിക്കേണ്ടെന്ന് വി മുരളീധരനും പറഞ്ഞു. എന്തിനാണ് നടപടി നാളേക്ക് മാറ്റിവെക്കുന്നത്? ഇപ്പോൾ തന്നെ ചെയ്തുകൂടായിരുന്നോ? കേരളത്തിലെ ജനങ്ങൾക്ക് ഒരു എംഎൽഎ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ വെച്ച് നോക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റം അതിന് ചേർന്നതല്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് 'കാളയെ കളയരുത്, സൂക്ഷിക്കണം' എന്നൊക്കെയുള്ള രാഷ്ട്രീയ പ്രസ്താവനകൾ കൊണ്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാളെ പുറത്താക്കിയത് വളരെ ഹൃദയവേദനയോടെയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പീഡിപ്പിക്കപ്പെട്ട സ്ത്രീകളെക്കുറിച്ച് അദ്ദേഹത്തിന് ഹൃദയവേദനയില്ല, മറിച്ച് ഈ പീഡനവീരനായിട്ടുള്ള ആളെക്കുറിച്ചാണ് വേദന. ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥ സംസ്കാരം. സ്വന്തം എംഎൽഎമാരുടെ വേദനയെക്കാൾ കൂടുതൽ ഈ സംസ്ഥാനത്തെ ജനങ്ങളുടെ വേദന ഉൾക്കൊള്ളാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണം. അല്ലാതെ ഈ നാടകങ്ങൾ കൊണ്ടൊന്നും ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+