Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിന് എന്നന്നേക്കും നാണക്കേട് വരുത്തിയ ആ കാഴ്ചകൾ', സർക്കാർ നീക്കത്തിനെതിരെ സുധീരൻ

തിരുവനന്തപുരം: നിയമസഭയിൽ ഇടതുപക്ഷ എംഎൽഎമാരുടെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ.
സർക്കാരിന്റെ വാദഗതികൾ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് സുധീരൻ കുറ്റപ്പെടുത്തി.

വിഎം സുധീരന്റെ പ്രതികരണം: നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഇപ്രകാരമൊരാവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കുന്നതിന് ആധാരമായി സംസ്ഥാന സർക്കാർ ഉന്നയിക്കുന്ന വാദഗതികൾ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. നിരർത്ഥകവുമാണ്.

vm s

എന്ത് സാങ്കേതികത്തം പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാലും ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടതും കേരളത്തിന് എന്നന്നേക്കും നാണക്കേട് വരുത്തിയതുമായ ആ കാഴ്ചകൾ ജനമനസ്സിൽ നിന്നും ആർക്കും മായ്ച്ചുകളയാനാകില്ല. ഭരണഘടനയും നിയമസഭാ ചട്ടങ്ങളും നിയമസഭാ സാമാജികർക്ക് നൽകിയ അവകാശങ്ങൾ ക്രിമിനൽ കുറ്റങ്ങൾ നടത്തുന്നതിനുള്ള സംരക്ഷണമല്ല.

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തങ്ങളിൽ അർപ്പിതമായ ചുമതലകൾ നിയമാധിഷ്ഠിതമായി നടത്തുന്നതിനുള്ള പരിരക്ഷയാണ് അത് നൽകുന്നത്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും അനൗചിത്യപരവും പൊറുക്കാനാകാത്തതുമായ മഹാപരാധമാണ് അന്ന് അരങ്ങേറിയത്. ഇക്കാര്യത്തിൽ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ പോലും തയ്യാറാകാതെ സാങ്കേതിക വാദങ്ങൾ ഉന്നയിച്ച് നിയമസഭാ കയ്യാങ്കളിയെ ന്യായീകരിക്കുന്നത് വിലപ്പോകില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+