ടെലഗ്രാഫ് പത്രാധിപർ സ്ഥാനത്ത് നിന്ന് രാജഗോപാലിന്റെ മാറ്റാന്‍ കാരണം എന്ത്: ജോണ്‍ ബ്രിട്ടാസ് പറയുന്നത്
ഡല്‍ഹി: നരേന്ദ്രമോദി ഭരണത്തിൽ മുഖ്യധാര മാധ്യമങ്ങൾ ഒന്നൊന്നായി കടപുഴകുന്ന കാഴ്ചയാണ് രാജ്യത്ത് ഏതാനും വർഷങ്ങളായി കാണുന്നതെന്ന് സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ആർക്കെതിരെയും എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യമുള്ള കേരളത്തിലെ മാധ്യമങ്ങൾ പോലും പ്രധാനമന്ത്രിയെ കുറിച്ചോ കേന്ദ്രഭരണത്തെക്കുറിച്ചോ കമാ എന്നൊരു വാക്ക് എതിർത്ത് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലിഗ്രാഫിന്റെ പത്രാധിപർ സ്ഥാനത്ത് നിന്നും ആർ രാജഗോപാലിനെ മാറ്റിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജോണ്‍ ബ്രിട്ടാസിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഈ കുറിപ്പ് എഴുതിയില്ലെങ്കിൽ ഞാൻ കടന്നുവന്ന വഴിത്താരയോട് ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും. അമിതാധികാര വാഴ്ചക്കെതിരെ ശക്തിയുക്തം നിലകൊള്ളുന്ന, കൊൽക്കത്തയിൽ നിന്നിറങ്ങുന്ന, ടെലിഗ്രാഫിന്റെ പത്രാധിപർ സ്ഥാനത്ത് നിന്നും ആർ രാജഗോപാലിനെ മാറ്റിയിരിക്കുന്നു. പത്രത്തിൻറെ ഉടമസ്ഥ കമ്പനിയായ എബിപി ഗ്രൂപ്പിൻറെ അറിയിപ്പിനെ ഉത്കണ്ഠയോടെയാണ് ഞാൻ കാണുന്നത്. സമീപകാല ഇന്ത്യ ചരിത്രത്തിൽ ഇത്ര ചങ്കൂറ്റത്തോടെ തല ഉയർത്തി നിന്ന മറ്റൊരു പത്രാധിപരും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ആർ രാജഗോപാൽ എന്റെ സുഹൃത്തും മലയാളിയാണെന്നും പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
മോദി ഭരണത്തിൽ മുഖ്യധാര മാധ്യമങ്ങൾ ഒന്നൊന്നായി കടപുഴകുന്ന കാഴ്ചയാണ് നമ്മൾ ഏതാനും വർഷങ്ങളായി കാണുന്നത്. അടിയന്തരാവസ്ഥ കാലത്ത് നിരവധി മാധ്യമങ്ങൾ ധീരോദാത്തമായ ചെറുത്തുനിൽപ്പ് നടത്തി എന്നത് ഇന്ത്യയുടെ മാധ്യമ ചരിത്രത്തിൽ സുവർണ്ണ ഏടാണ്. എന്നാൽ അത്തരമൊരു പോരാട്ടത്തിന് മോദി ഭരണത്തിൽ ആരും തയ്യാറായില്ല എന്നതാണ് ദുഃഖ യാഥാർത്ഥ്യം. ആർക്കെതിരെയും എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യമുള്ള കേരളത്തിലെ മാധ്യമങ്ങൾ പോലും പ്രധാനമന്ത്രിയെ കുറിച്ചോ കേന്ദ്രഭരണത്തെക്കുറിച്ചോ കമാ എന്നൊരു വാക്ക് എതിർത്ത് പറയില്ല.
ഭിന്നസ്വരം ഉണ്ടായാൽ എന്തായിരിക്കും അനന്തരഫലം എന്ന് ഒട്ടേറെ നടപടികളിലൂടെ കേന്ദ്രസർക്കാർ കാണിച്ചു കൊടുത്തിട്ടുമുണ്ട്. കോവിഡ്കാലത്ത് ഗംഗാനദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഒരു ചിത്രം കൊടുത്തതിനാണ് ദൈനിക് ഭാസ്കർ എന്ന പത്രം റെയ്ഡ് ചെയ്യപ്പെട്ടത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ കോടാനുകോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നപ്പോൾ "കാണാനില്ല, ഇന്ത്യ സർക്കാരിനെ" എന്നൊരു കവർപേജ് നൽകിയതിനാണ് ഔട്ട്ലുക്ക് വാരികയുടെ പത്രാധിപർ റൂബൻ ബാനർജിയെ മാനേജ്മെൻറ് പുറത്താക്കിയത്.
മോദി ഭരണത്തിന്റെ ദുഷ് ചെയ്തികൾക്കെതിരെ ആർ രാജഗോപാൽ നൽകിയ തലക്കെട്ടുകളും ഇലസ്ട്രേഷൻസും വാർത്തകളും ഒക്കെ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഈ ഇരുണ്ടകാലത്ത് ഇത്രയ്ക്ക് തന്റേടം ഈ ഇന്ത്യാരാജ്യത്ത് ഒരു പത്രാധിപർക്ക് എങ്ങനെ ഉണ്ടാകുന്നു എന്നതായിരുന്നു പലരുടെയും മനസ്സിലെ ചോദ്യം. ഞാനും ഇക്കാര്യം പലതവണ രാജഗോപാലിനോട് ചോദിച്ചിട്ടുണ്ട്. നിഷ്കളങ്കമായ ചിരിയായിരുന്നു മറുപടി. രാജഗോപാൽ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവല്ല. എല്ലാ കാര്യത്തിലും സ്വതന്ത്രമായ അഭിപ്രായമുണ്ട്. എന്നാൽ പത്രാധിപന്മാരുടെ അസ്തമന കാലഘട്ടത്തിൽ, 'ഗോധി' (മടിത്തട്ടിൽ) മാധ്യമപ്രവർത്തന കാലഘട്ടത്തിൽ രാജഗോപാൽ പ്രകടിപ്പിച്ച ധീരത മാധ്യമ ചരിത്രത്തിന്റെ അവിഭാജ്യ ഘടകം ആയിരിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications