മേയറുടെ ഓഫീസിൽ തീപിടിത്തം; കാൽ കോടിയുടെ നഷ്ടം
കൊല്ലം: നഗരസഭ കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന മേയർ പ്രസന്ന ഏണസ്റ്റിൻറെ ഓഫീസിൽ വൻ തീപിടിത്തം. കാൽ കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. നിരവധി ഫയലുകൾ കത്തി നശിച്ചു. എയർകണ്ടീഷണറുകളും ടി.വിയും ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങളും ഫർണിച്ചറും നശിച്ചു.
മുറിയിൽ ഒരു ഭാഗത്ത് മാത്രം തീപടർന്നതിനാൽ വലിയ അപകടം ഒഴിവായി. ശനിയാഴ്ച പുലർച്ചെയാണ് അത്യാഹിതം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നഗരസഭ കെട്ടിടത്തിലെ ഒന്നാംനിലയിൽ സ്ഥിതിചെയ്യുന്ന ഓഫീസിൽ തീപടരുന്നത് രാവിലെ അഞ്ചരയോടെ ജോലിക്കെത്തിയ ശുചീകരണ വിഭാഗം ജീവനക്കാരാണ് ആദ്യം കണ്ടത്.
കോർപറേഷൻ ഓഫിസിൻറെ മുൻവശത്തുനിന്ന് കാണാൻ കഴിയുന്ന സ്ഥലത്തല്ല മേയറുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഓഫിസിൻറെ പുറകുവശത്ത് ജീവനക്കാർ നിൽക്കവേ ഈ ഭാഗത്തുള്ള ജനലിൻറെ ഗ്ലാസുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് തീപടരുന്നത് കണ്ടത്. ഇവർ സുരക്ഷ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് മുകളിൽ കയറി മേയറുടെ ഓഫീസിന് മുന്നിലെ ഇടനാഴിയിലേക്കുള്ള വാതിൽ തുറന്നപ്പോഴേക്കും കടുത്ത പുകയും രൂക്ഷഗന്ധവും അനുഭവപ്പെട്ടു.
'ഞാന്‍ പൊങ്ങച്ചം പറയുന്നതല്ല കേട്ടോ.. ആളുകള്‍ പലപ്പോഴും ആ ചോദ്യം ചോദിക്കാറുണ്ട്': സ്റ്റാലിന്
സുരക്ഷ ജീവനക്കാർ അറിയിച്ചതനുസരിച്ച് മേയർ ഉടനെ കടപ്പാക്കട അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. മേയറുടെ സീറ്റിൻറെ വലതുവശത്തായുള്ള ജനലിന് തൊട്ടുമുകളിൽ സ്ഥാപിച്ചിരുന്ന എ.സിയുടെ സ്വിച്ചിൽ നിന്നാണ് ഷോർട്ട്സർക്യൂട്ട് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. പൂർണമായും അടച്ചുപൂട്ടിയിരുന്ന മുറിയിൽ തീപിടിത്തത്തെ തുടർന്നുണ്ടായ ചൂടിൽ ജനൽ ചില്ല് പൊട്ടിത്തെറിച്ചതാണ് ജീവനക്കാർ കേട്ടത്.
വിവരമറിഞ്ഞ് 6.15ഓടെ കടപ്പാക്കടയിൽ നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന അംഗങ്ങൾ ഈ ജനൽ വഴി വെള്ളം ചീറ്റിച്ച് തീയണക്കാനുള്ള ശ്രമം നടത്തി. കടുത്ത പുകയും വെളിച്ചമില്ലായ്മയും കാരണം ഓഫീസിലേക്ക് കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടി. ഒരു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും ഓഫിസിൻറെ ഒരുഭാഗം ഏകദേശം പൂർണമായും നശിച്ചനിലയിലായിരുന്നു. ഷോർട്ട് സർക്ക്യൂട്ട് ഉണ്ടായെന്ന് കരുതുന്ന എ.സി പൂർണമായും കത്തിനശിച്ചതിനൊപ്പം തൊട്ടടുത്ത ജനലിന് മുകളിലുണ്ടായിരുന്ന എ.സിയും നശിച്ചു.
Recommended Video