കൊല്ലം അഞ്ചലില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി
കൊല്ലം: അഞ്ചലില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് കുഞ്ഞിനെ കാണാതായത്. അന്‍സാരി - ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. കാണാതാകുന്നതിന് മുമ്പ് കുഞ്ഞ് കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ സമീപത്തെ കിണറുകളും റബ്ബര്‍ തോട്ടവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെഹ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
'റിയാസ് ഈ ഷോയെ കൈകളിലിട്ട് അമ്മാനമാട്ടുന്നു, നീ പൊളിക്ക് മോനെ റിയാസേ...' വൈറൽ പോസ്റ്റിൽ പിന്തുണ !
പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. മഴയെ തുടര്‍ന്ന് രാത്രി നടത്തിയ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്നുള്ള കാര്യങ്ങള്‍ അടക്കം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.