ചേവായൂരിൽ ബാങ്ക് തിരഞ്ഞെടുപ്പ്; അട്ടിമറി വിജയവുമായി കോൺഗ്രസ് വിമതർ..തിരുത്തി കുറിച്ചത് 61 വർഷത്തെ ചരിത്രം
കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്ക് അട്ടിമറിജയം. സി പി എം പിന്തുണയോടെ ജനാധിപത്യ സംരക്ഷ സമിതി എന്ന പേരിലായിരുന്നു കോൺഗ്രസ് വിമതർ മത്സരിച്ചത്. 11 സീറ്റിലേക്ക് ആയിരുന്നു മത്സരം. വിജയിച്ചവരിൽ ഏഴുപേർ കോൺഗ്രസ് വിമതരും നാലുപേർ സി പി എം പ്രവർത്തകരുമാണ്.
1963 ൽ രൂപീകരിച്ച ബാങ്ക് കോൺഗ്രസ് ആണ് ഇതുവരെ ഭരിച്ചിരുന്നത്. വിമതരുട വിജയത്തോടെ 61 വർഷത്തെ ചരിത്രമാണ് തിരുത്തിക്കുറിച്ചത്. ജി സി പ്രശാന്ത് കുമാറിനെ ചെയർമാനായി തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു വിമത നീക്കം. കോൺഗ്രസിനകത്തെ ആഭ്യന്തര തർക്കങ്ങളായിരുന്നു പൊട്ടിത്തെറിക്ക് കാരണമായത്. ഇതോടെ തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ മത്സരിക്കാൻ വിമതർ തീരുമാനിക്കുകയായിരുന്നു.

അതേസമയം വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ വലിയ സംഘർഷങ്ങളാണ് അരങ്ങേറിയത്. കള്ളവോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സി പി എമ്മും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് വോട്ടർമാരുമായി എത്തിയ വാഹനങ്ങൾ പലയിടത്ത് വെച്ചും ആക്രമിക്കപ്പെട്ടു. സമാനതകളില്ലാത്ത ആക്രമണമാണ് സി പി എം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് എം പി എം കെ രാഘവൻ ആരോപിച്ചു. ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയ ആയിരത്തോളം പേരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചതെന്നും കോൺഗ്രസ് വോട്ടർമാരുമായി എത്തി 10 ഓളം വാഹനങ്ങൾ സിപിഎമ്മുകാർ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥരും പോലീസും സി പി എമ്മിന് ഒത്താശചെയ്തെന്നും പരാതിയുമായി പോലീസിനെ സമീപിച്ചിട്ട് കൂടി യാതൊരു നടപടിയും സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു. 'കോഴിക്കോടിന് പുറത്തുള്ള 1000ത്തോളം പേരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. അയ്യായിരത്തോളം പേർ കള്ളവോട്ട് ചെയ്തു. അതുകൂടാതെ കോൺഗ്രസിന്റെ പതിനായിരത്തോളം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പോലീസ് ഏകപക്ഷീയമായാണ് പെരുമാറിയത്. വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചു. ഞങ്ങളുടെ വോട്ടർമാരുമായെത്തിയ 10 ജീപ്പുകൾ സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.
ആക്രമം നടന്നപ്പോൾ ഡിജിപിയേയും കമ്മീഷ്ണറേയുമെല്ലാം പല തവണ വിളിച്ചു. അവർ സമ്പൂർണമായും നിഷ്ക്രിയയായിരുന്നു. സിപിഎം പ്രവർത്തകരുടെ അഴിഞ്ഞാട്ടത്തിന് കൂട്ടുനിൽക്കുകയായിരുന്നു പോലീസ്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം', അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ പ്രതിഷേധിച്ച് ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications