ജാഗ്രതയുണ്ടെങ്കില്‍ പെരിന്തല്‍മണ്ണ പിടിക്കാമായിരുന്നു; പൊന്നാനി ഞെട്ടിച്ചു; വിശദീകരണം തേടി സിപിഎം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇത്തവണ സിപിഎം വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണ ലഭിച്ച അതേ സീറ്റുകള്‍ നിലനിര്‍ത്താന്‍ മാത്രമായിരുന്നു സാധിച്ചത്. ആകെ 16 മണ്ഡലങ്ങളുള്ള ജില്ലയില്‍ നിലമ്പൂര്‍, തവനൂര്‍, താനൂര്‍, പൊന്നാനി സീറ്റുകളാണ് ഇടതുമുന്നണിയുടെ കൈവശമുള്ളത്. ഇതില്‍ തന്നെ പൊന്നാനി ഒഴികേയുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ കുറവും ഉണ്ടായി.
പെരിന്തല്‍മണ്ണയില്‍ അവസാന നിമിഷം വരെ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും 38 വോട്ടിന് പരാജയപ്പെട്ടു. ഇപ്പോഴിതാ പെരിന്തല്‍മണ്ണയിലെ തോല്‍വിയില്‍ ഉള്‍പ്പടെ ഇരുമേഖലകളിലുമുള്ള നേതാക്കളോട് സിപിഎം വിശദീകരണം തേടിയിരിക്കുകയാണ്.

പെരിന്തല്‍മണ്ണയില്‍ ഇടത് സ്ഥാനാര്‍ത്ഥി തോറ്റതിലും പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോട് അനുബന്ധിച്ച് പ്രതിഷേധ പ്രകടനം നടത്തിയതിലുമാണ് ഇരുമേഖലകളിലുമുള്ള നേതാക്കളോട് സിപിഎം അന്വേഷണ കമ്മീഷന് വിശദീകരണം നടത്തിയത്. പൊന്നാനിയില്‍ പികെ സൈനബ അധ്യക്ഷയായ കമ്മീഷനും പെരിന്തല്‍മണ്ണയില്‍ പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായ സമിതിയുമായിരുന്നു അന്വേഷണം നടത്തിയത്.
മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

നേതാക്കളോട് ഒരാഴ്ചയ്ക്ക് അകം വിശദീകരണം നല്കാന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി.പി. വാസുദേവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, സി. ദിവാകരൻ എന്നിവർക്ക് ശ്രദ്ധക്കുറവുണ്ടായെന്നു പരാമർശമുണ്ട്. നേതാക്കളുടെ വിശദീകരണം ലഭിച്ചതിന് ശേഷം തുടര്‍ നടപടികളുണ്ടാവും.

പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ട ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ഇടത് സ്വന്തത്രനായി മത്സരിച്ച കെപിഎം മുസ്തഫയ്ക്ക് സാധിച്ചിരുന്നില്ല. 38 വോട്ടിനാണ് കെ.പി.എം. മുസ്തഫയെ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. നേതാക്കള്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ലീഗിന്റെ ഒരു സീറ്റ് കൂടി നേടാമായിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

യുഡിഎഫ് സ്ഥാനാർഥിയായ നജീബ് കാന്തപുരത്തിന് 76,530 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെപി മുസ്തഫയ്ക്ക് 76,492 വോട്ടായിരുന്നു നേടാന്‍ സാധിച്ചത്. മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ നിർദേശം മറികടന്നാണ് ലീഗുകാരനായിരുന്ന മുസ്തഫയെ സ്ഥാനാർഥിയാക്കിയത്. അതൃപ്തിയുള്ള നേതാക്കളില്‍ ചിലര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് സംശയം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ പരസ്യ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയപ്പോള്‍ പൊന്നാനി ഏരിയാ നേതൃത്വം ഉള്‍പ്പടേയുള്ള കാഴ്ചക്കാരായി നോക്കി നിന്നുവെന്ന വിമര്‍ശനവും ഉണ്ടായി. പൊന്നാനി ഏരിയാസെക്രട്ടറി അഡ്വ. പികെ ഖലീമുദ്ദീൻ മുതൽ സംസ്ഥാനകമ്മിറ്റയംഗം പി. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വരെ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍.

എന്നാല്‍ ഏറ്റവും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ 11 പേരോട് മാത്രമാണ് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 11 പേരില്‍ പത്ത് പേര്‍ക്കും ഇതിനോടകം നോട്ടീസ് കൈമാറി കഴിഞ്ഞു. ഒരാൾ സ്ഥലത്തില്ലാത്തതിനാൽ കൈമാറിയിട്ടില്ല. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തന്നെ പരസ്യ പ്രകടനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നത് ആശ്വാസകരമാണ്.

മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടിയാണ് പി നന്ദകുമാര്‍ ഇത്തവണ വിജയിച്ചത്. 17043 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. എല്‍ഡിഎഫിന് 74,668 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന് 57,625 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. 2016 ല്‍ 15,640 വോട്ട് ഭൂരിപക്ഷമായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിച്ച പി ശ്രീരാമകൃഷ്ണന് ലഭിച്ചത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications