അന്ന് ജീവൻ വെടിഞ്ഞത് 35 പേർ; കാലം മായ്ക്കാത്ത ഓർമ്മകളിലൂടെ തിരൂർ റെയിൽവേ സ്റ്റേഷൻ
അന്ന് ജീവൻ വെടിഞ്ഞത് 35 പേർ; കാലം മായ്ക്കാത്ത ഓർമ്മകളിലൂടെ തിരൂർ റെയിൽവേ സ്റ്റേഷൻ
മലപ്പുറം: 1861 ലാണ് മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷൻ നിർമിച്ചത്. കേരളത്തിലെ ആദ്യ റെയിൽ വേ ലൈൻ എന്ന പ്രത്യേകയും തിരൂർ - ബേപ്പൂറിന് ആണ്. ഇതിൽ ഉൾപ്പെട്ടന്നതാണ് തിരൂർ റെയിൽവേ സ്റ്റേഷൻ. എന്നാൽ, തിരൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും വാഗൺ കൂട്ടക്കുരുതിയുടെ ഓർമകളുമായി നില കൊള്ളുന്നുണ്ട്. 1921 ലാണ് വാഗൺ ദുരന്തം നടക്കുന്നത്. സ്റ്റേഷൻ നിർമ്മിച്ച് 60 വർഷങ്ങൾക്ക് ശേഷമുളള ആ ദുരന്തത്തിന്റെ തുടക്കവും ഒടുക്കവും ഇപ്പോഴും ഇവിടെ തന്നെ ഓർമ്മയായി ഉണ്ട്.

100 പേരെ കുത്തി നിറച്ച ചരക്ക് വാഗൺ യാത്ര തുടങ്ങിയത് ഈ തിരൂർ റെയിൽവേ സ്റ്റേഷനിലാണ്. വാഗണിനകത്ത് ശ്വാസം മുട്ടി മരിച്ചവരുടെ മൃതദേഹങ്ങൾ ട്രെയിനിൽ തിരിച്ച് എത്തിയതും ഈ തിരൂർ സ്റ്റേഷനിലേക്ക് തന്നെ. വാഗൺ ട്രാജഡിയുമായി ബന്ധപ്പെട്ട ചുമർ ചിത്രങ്ങൾ 2018 നവംബറിൽ സ്റ്റേഷനിൽ വരച്ചിരുന്നു. ചരിത്ര സംഭവങ്ങൾ വരച്ച് ചേർക്കാനുള്ള റെയിൽ വേയുടെ പദ്ധതി പ്രകാരമായിരുന്നു ഇത്. എന്നാൽ വിവിധ ഇടത്തിൽ നിന്നും പരാതികൾ കിട്ടിയതോടെ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞു. ചിത്രം പൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞതും. തുടർന്ന് അടുത്തുള്ള ടൂറിസം കേന്ദ്രങ്ങളുടെ ചിത്രങ്ങൾ റെയിൽ വേ സ്റ്റേഷനിൽ ഇവിടെ സ്ഥാപിച്ചു.
വാഗൺ ദുരന്തത്തിൽ മരിച്ചവരിൽ 35 പേർ കുരുവമ്പലത്ത് നിന്നുള്ളവരും ആറ് പേർ തൊട്ടടുത്തുള്ള ചെമ്മലശ്ശേരിയിൽ നിന്നുള്ളവരും ആയിരുന്നു. ഇവരുടെ ഓർമയ്ക്കായി നിർമിച്ചതാണ് കുരുവമ്പലത്തെ വാഗൺ ട്രാജഡി സ്മാരക മന്ദിരം. സർക്കാർ നേത്യത്വത്തിൽ സർക്കാർ തന്നെ പതിച്ചു നൽകിയ 2 സെന്റിലാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്മാരക മന്ദിരം നിർമിച്ചത്.
2 നിലകളിലായി ലൈബ്രറി, മീറ്റിങ് ഹാൾ, പി എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ എന്നിവ ഈ മന്ദിരത്തിൽ ഉണ്ട്. താഴെ നിലയിലെ 2 കട മുറികളിൽ നിന്നുള്ള വരുമാനം മന്ദിരത്തിന്റെ നടത്തിപ്പ് ചെലവുകൾക്ക് ഉപയോഗിക്കുന്നു. 1996 ൽ വാഗൺ ട്രാജഡി സ്‌മാരകം നിർമിക്കുന്നതിന് 5 സെന്റ് അനുവദിച്ചു കിട്ടുന്നതിന് ജില്ലാ പഞ്ചായത്തംഗമായിരുന്ന സലീം കുരുവമ്പലത്തിന്റെ നേതൃത്വത്തിൽ സർക്കാരിലേക്ക് അപേക്ഷ നൽകി.
2 സെന്റ് അനുവദിച്ചെങ്കിലും അത് റവന്യു വകുപ്പിൽ നിന്നും പതിച്ചു കിട്ടുന്നതിന് വീണ്ടും 5 വർഷം വരെ കാത്തിരിക്കേണ്ടി വന്നു. 2003 ൽ ആണ് ഇതിന്റെ തറക്കല്ലിട്ടത്. 2005 ഫെബ്രുവരിയിൽ അന്നത്തെ കേന്ദ്രമന്ത്രി ഇ.അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു. നിലവിൽ സ്മാരക മന്ദിര പരിസരത്ത് വാഗൺ ട്രാജഡി സ്മാരക സമിതിയുടെ നേതൃത്വത്തിൽ വർഷം തോറും ദിനാചരണവും സെമിനാറുകളും നടത്താറുണ്ടെന്ന് സമിതി ചെയർമാൻ സലീം കുരുവമ്പലം പറഞ്ഞു.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications