നിലമ്പൂരില്‍ യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ, മരണം ഒരേ കിടക്കവിരിയുടെ രണ്ടറ്റത്ത്
മലപ്പുറം: നിലമ്പൂരില്‍ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍. മുളളുളളിയില്‍ ആണ് യുവാവിനേയും യുവതിയേയും ഒരു മരത്തില്‍ ഒരു കിടക്കവിരിയുടെ രണ്ട് അറ്റത്തായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസ്സ് പ്രായമുളള വിനീഷ്, രമ്യ എന്നിവരാണ് മരണപ്പെട്ടത്. മുതീരി കാഞ്ഞിടക്കടവ് മണ്ണുംപറമ്പില്‍ ചന്ദ്രന്റെയും രജനിയുടേയും മകനാണ് വിനീഷ്. ഗൂഢല്ലൂര്‍ ഓവേലി സീഫോര്‍ത്തിലെ ബാലന്റെയും വസന്തയുടേയും മകള്‍ ആണ് രമ്യ. വിനീഷിന്റെ അമ്മാവന്റെ മകള്‍ കൂടിയാണ് രമ്യ.
രമ്യ ബെംഗളൂരുവില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.രമ്യയും വിനീഷും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജൂലൈ 11 തിങ്കളാഴ്ച വൈകിട്ടോടെയാണ് വിനീഷ് വീട് വിട്ട് ഇറങ്ങിയത്. രമ്യയ്‌ക്കൊപ്പം വിനീഷ് ചൊവ്വാഴ്ച നിലമ്പൂരിലെത്തി. അവിടെ വെച്ച് വിനീഷിന്റെ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. രമ്യയുടെ ഫോണില്‍ ആയിരുന്നു വീട്ടിലേക്ക് വിളിച്ചത്.
'ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ശ്രീലേഖയുടെ ബന്ധു'; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി
ഇരുവര്‍ക്കും വിവാഹിതരാകാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ രണ്ട് പേരുടേയും വീട്ടുകാര്‍ എതിര്‍ക്കും എന്ന് ഭയന്നാണ് ജീവനൊടുക്കിയത് എന്നുമാണ് പോലീസിന്റെ നിഗമനം. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. വിനീഷിന്റെ വീടിന് സമീപത്ത് തന്നെയാണ് റബ്ബര്‍ തോട്ടം. ഒരു കിടക്ക വിരിയുടെ രണ്ട് അറ്റത്തായാണ് ഇരുവരും തൂങ്ങിയത്. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
അമേയാ... ഇന്ന് പൊളി ലുക്കാണല്ലോ, ഒന്നും പറയാനില്ല,അടിപൊളിയേ; വൈറല്‍ ചിത്രങ്ങള്‍