പാലക്കാട് നഗരസഭ ഭരണം തിരിച്ച് പിടിക്കും; കോൺഗ്രസ് പ്രതീക്ഷകൾ പങ്കുവെച്ച് യുഡിഎഫ് ചെയർമാൻ
പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന് പാലക്കാട് ജില്ലാ യുഡിഎഫ് ചെയർമാൻ പി ബാലഗോപാൽ. നാലര വർഷത്തെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭരണവും അതുപോലെതന്നെ കേന്ദ്രസർക്കാരിന്റെ ഭരണത്തിലെ അഴിമതിയും വീഴ്ചയും ജനദ്രോഹ നടപടികളെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. നാലര വർഷത്തിനിടയിൽ സർക്കാരിനെ വിലയിരുത്താൻ ലഭിക്കുന്ന രണ്ടാമത്തെ അവസരമാണിത്. അത് ജനങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്നും ബാലഗോപാൽ പറഞ്ഞു. ഡെയ്ലി ഹണ്ടിന് നൽകിയ അഭിമുഖത്തിലാണ് ബാലഗോപാലിന്റെ പ്രതികരണം.

ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു ആദ്യ അവസരം. അന്ന് കടുത്തമത്സരമായിരുന്നു പാലക്കാട് ജില്ലയിൽ നടന്നത്. എന്നാൽ പ്രതീക്ഷിച്ചതിലപ്പുറം വലിയ പ്രകടനം നടത്തി വിജയിക്കാൻ ഐക്യജനാധിപത്യ മുന്നണിക്ക് സാധിച്ചിരു്നു. മുന്നണിയിലെ കെട്ടുറപ്പും ഒറ്റക്കെട്ടായ പ്രവർത്തനവുമാണ് ഇതിന് സഹായിച്ചത്. ഇതിന്റെ തുടർച്ചയെന്നോണമാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.
ശക്തമായ പ്രവർത്തനമാണ് പ്രാദേശിക തലത്തിൽ കോൺഗ്രസ് നടത്തുന്നത്. ഇടതു സർക്കാരിന്റെ അഴിമതിയും വീഴ്ചകളും തുറന്ന് കാട്ടിയാണ് യുഡിഎഫ് പ്രചരണം നയിക്കുന്നത്. സർക്കാരിനെതിരായ രണ്ടാമത്തെ ജനവിധിയായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ്.
കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. 2015 ൽ യുഡിഎഫിന് സംഭവിച്ച നോട്ടക്കുറവാണ് ബിജെപി ഭരണത്തിലേറാൻ കാരണമായത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലം ബിജെപിയുടെ കെടുഭരണത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ഭരണത്തിൽ നിറഞ്ഞ് നിന്നു. അമൃത് പദ്ധതി അഴിമതി പദ്ധതിയായി. നഗരം ചീഞ്ഞളിഞ്ഞ് വൃത്തിഹീനമായപ്പോഴും റോഡുകൾ തകർന്നപ്പോഴും ഇടപെടാൻ നഗരസഭ നേതൃത്വം തയ്യാറായില്ല. ഈ വിഷയങ്ങളിൽ ഊന്നി മാത്രം പ്രചരണം നടത്തിയാൽ തന്നെ ബിജെപിയെ ജനം നഗരസഭ ഭരണത്തിൽ നിന്ന് താഴെയിറക്കും.
Recommended Video

വിമതശല്യത്തിനെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ- പ്രാദേശിക തലത്തിലുള്ള നേതാക്കൾ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.എന്നാൽ പാർട്ടിക്ക് ചില ചിട്ടവട്ടങ്ങൾ ഉണ്ട്. ജയസാധ്യത,പ്രവർത്തന പരിചയം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. എല്ലാ കാര്യങ്ങളും പരിശോധിച്ചാകും പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കുക.വാർഡുതല കമ്മിറ്റികളാണു സ്ഥാനാർഥികളെ നിർണയിക്കുന്നത്.ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണു സ്ഥാനാർഥികളെ അന്തിമമായി പ്രഖ്യാപിക്കുക. ഇത്തരത്തിലുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം അന്തിമമായിരിക്കും, ബാലഗോപാൽ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications