ശബരിമലയില്‍ എസ് അരുണ്‍കുമാർ പുതിയ മേല്‍ശാന്തിയാകും, മാളികപ്പുറത്ത് ടി വാസുദേവൻ
പത്തനംതിട്ട: എസ് അരുണ്‍കുമാർ നമ്പൂതിരി ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയാകും. മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും നിലവില്‍ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയുമാണ്. നേരത്തെ ആറ് തവണ ശബരിമല മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട് ഇദ്ദേഹേം.
സഫലമായത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നുവെന്നാണ് നിയുക്ത മേല്‍ശാന്തി എസ് അരുണ്‍കുമാർ നമ്പൂതിരിയിടെ പ്രതികരണം. അച്ഛനോടൊപ്പം കുട്ടിക്കാലത്ത് ഭഗവാനെ സേവിക്കാനായി പോയത് മുതലുള്ള ആഗ്രഹമാണ്. അത് ഇന്ന് സാധ്യമായിരിക്കുകയാണ്. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ടി വാസുദേവൻ നമ്പൂതിരി കോഴിക്കോട് തിരുമംഗലത്ത് ഇല്ലത്തെ അംഗമാണ്. ഉഷപൂജയ്ക്ക് പിന്നാലെ രാവിലെ 7.30 ഓടെയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള ചടങ്ങുകള്‍ ആരംഭിച്ചത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശും വൈഷ്ണവിയുമാണ് പുതിയ മേല്‍ശാന്തിമാരുടെ നറുക്ക് എടുത്തത്. ശബരിമല മേൽശാന്തിയുടെ നറുക്ക് ഋഷികേശും മാളികപ്പുറത്തെ മേൽശാന്തിയുടെ നറുക്ക് വൈഷ്ണവിയും എടുത്തു.
ശബരിമല ക്ഷേത്ര മേല്‍ശാന്തി തിരഞ്ഞെടുപ്പിനായി 24 നമ്പൂതിരിമാരാണ് പട്ടികയിലുണ്ടായിരുന്നത്. മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ 15 പേരുമാണ് ഉണ്ടായിരുന്നത്.
അതേസമയം, പ്രതിഷേധം ശക്തമായതോടെ ശബരിമലയില്‍ സ്പോർട്ട് ബുക്കിങ് അനുവദിക്കാന്‍ സർക്കാർ തയ്യാറായിരുന്നു. ഇത്തവണ തീർത്ഥാടനം പൂർണ്ണമായും ഓണ്‍ലൈന്‍ രജിസ്ട്രേഷനാക്കി മാറ്റാനായിരുന്നു സർക്കാർ തീരുമാനം. ഇതോടെയാണ് പ്രതിഷേധം കനത്തത്. ഒടുവില്‍ 10000 പേർക്ക് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്ന ആവശ്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം ആകെ 80000 പേർക്ക് ദർശനം അനുവദിക്കുക, ഇത് മുഴുവന്‍ വെർച്വൽ ക്യൂ ബുക്കിങ് വഴിയാക്കി മാറ്റുക എന്നതായിരുന്നു സർക്കാർ നിലപാട്. ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവനും വ്യക്തമാക്കി.
തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.എന്നാല്‍ വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തെക്കുറിച്ച് അറിയാതെ അന്യസംസ്ഥാനത്ത് നിന്നും അടക്കമുള്ള നിരവധി ഭക്തർ ശബരിമലയിലേക്ക് എത്തുന്നുണ്ട്. സ്പോട്ട് ബുക്കിങ് ഇല്ലെങ്കില്‍ ഇവർക്ക് ദർശനം നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വരുമെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications