ഇനിയില്ല സിംഹഗര്‍ജനം; നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിന്റെ അംഗീകാരം റദ്ദാക്കി, ഇനി കേന്ദ്രം കനിയണം
തിരുവനന്തപുരം: നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്ര മൃഗശാല അതോറിറ്റി. ഇതിനെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമെ ഇനി പാര്‍ക്കില്‍ സിംഹങ്ങളെ കാണാനാകൂ. സഫാരി പാര്‍ക്കിലുണ്ടായിരുന്ന സിംഹങ്ങള്‍ തുടര്‍ച്ചയായി ചത്ത് പോകുന്ന സാഹചര്യത്തിലാണ് പാര്‍ക്കിന്റെ അംഗീകാരം കേന്ദ്ര മൃഗശാല അതോറിറ്റി റദ്ദാക്കിയത്. 2021 ഡിസംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.

ഇതിനെതിരെ തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്ഡന് അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി ഹിയറിങ് അനുവദിക്കുകയും ചെയ്തിരുന്നു. 2022 ഏപ്രിലില്‍ തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വാദങ്ങള്‍ അപ്പീല്‍ കമ്മിറ്റി കേട്ടിരുന്നു.
'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത
അതേസമയം അംഗീകാരം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ല. 1984 ലാണ് നെയ്യാര്‍ സിംഹ സഫാരി പാര്‍ക്ക് ആരംഭിച്ചത്. ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായിരുന്നു നെയ്യാര്‍ സിംഹ സഫാരി പാര്‍ക്ക്.
കൂടുതല്‍ ഭൂമി പാര്‍ക്കിനായി കണ്ടെത്തിയാല്‍ സഫാരി പാര്‍ക്കായി നിലനിര്‍ത്താനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ മിനി സൂ എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടി വരും. ഇതിനുള്ള അനുമതി നേടിയാല്‍ വാഹനത്തില്‍ പാര്ക്കിന് ഉള്ളില്‍ പ്രവേശിച്ച് സിംഹങ്ങളെ കാണാന്‍ സഞ്ചാരികള്‍ക്ക് സാധിക്കില്ല.
നെയ്യാര്‍ ജലാശയത്താല്‍ ചുറ്റപ്പെട്ട ചെറു ദ്വീപിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 1984 ല്‍ 4 സിംഹങ്ങളുമായാണ് പാര്‍ക്കിന്റെ തുടക്കം. 1985 ല്‍ സഞ്ചാരികള്‍ക്കായി പാര്‍ക്ക് തുറന്ന് നല്കി. അക്കാലത്ത് 7 സിംഹങ്ങള്‍ വരെ പാര്‍ക്കില്‍ ഉണ്ടായിരുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള പല മൃഗശാലകള്‍ക്കും ഇവിടെ നിന്ന് സിംഹത്തെ നല്‍കുകയും ചെയ്തിരുന്നു.
അതിനിടെ വംശ വര്‍ധനയെ തുടര്‍ന്ന് 2003 ല്‍ പാര്‍ക്കിലെ ആണ് സിംഹങ്ങളെ വന്ധ്യംകരിച്ചു. ഇതോടെ പുതിയ തലമുറയുടെ വരവും അവസാനിച്ചു. ഇന്തോ- ആഫ്രിക്കന്‍ സങ്കരയിനം സിംഹങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ കണ്ണിയിലെ അവസാനത്തെ സിംഹം 2021 ജൂണ്‍ 3ന് ചാവുകയും ചെയ്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications