Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ്; രാത്രികാല കര്‍ഫ്യൂ തുടരും

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമായി കൊവിഡ് പടര്‍ന്നുപിടിച്ച ജില്ലയായിരുന്നു തിരുവനന്തപുരം. സമ്പര്‍ക്കം മൂലമുണ്ടാകുന്ന കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ലോക്ക്ഡൗണില്‍ ഇന്ന് മുതല്‍ നേരിയ ഇളവ് അനുവദിക്കും.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ 12 വരേയും വൈകിട്ട് 4 മുതല്‍ 6 വരെയും തുറക്കാം. ഒപ്പം കൊവിഡ് മാനദണ്ഡങ്ഹള്‍ പാലിച്ച് ഓട്ടോ ടാക്‌സി സര്‍വ്വീസും നടത്താം. പച്ചക്കറി, പലചരക്ക് കടകള്‍ക്കും പാല്‍ ബുത്തുകള്‍ക്കുമാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു മണി മുതല്‍ മൂന്ന് വരെ സ്റ്റോക്ക് നിറക്കാനുള്ള സമയമാണ്.

lockdown

അതേസമയം അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമെ ജനങ്ങള്‍ പുറത്തിറങ്ങൂവൂവെന്ന് കര്‍ശന നിര്‍ദേശമുണ്ട്. നഗരപരിധിയില്‍ 7 മുതല്‍ അഞ്ച് വരെ കര്‍ഫ്യൂ തുടരും. ഇതിനോടൊപ്പം ബാങ്കുകള്‍ക്കും ഐടി സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങളിലും ഇളവ് അുവദിച്ചിട്ടുണ്ട്. പകുതി ജീവനക്കാരെ വെച്ച് ബാങ്കുകള്‍ക്കും അത്യാവശ്യം ജീവനക്കാരുമായി ഐടി സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം. ജില്ലയില്‍ ജനകീയ ഹോട്ടലുകള്‍ വഴിയല്ലാതെ ഭക്ഷണ വിതരണത്തിന് അനുമതിയില്ല.

Recommended Video

cmsvideo
    കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

    അതേസമയം നഗരസഭയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൊതു പരീക്ഷ പാടില്ല. സെക്രട്ടറിയേറ്റില്‍ മന്ത്രിമാരുടേയും സ്പീക്കറുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. ജില്ലയില്‍ ജനകീയ ഹോട്ടലുകള്‍ വഴിയല്ലാതെ ഭക്ഷണ വിതരണത്തിന് അനുമതിയില്ല. ആഭ്യന്തര, ആരോഗ്യ, ദുരന്ത നിവാരണ, തദ്ദേശ സ്വയം ഭരണ, നോര്‍ക്ക് വകുപ്പുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണം. മറ്റ് വകുപ്പുകളില്‍ 30 ശതമാനം ജീവനക്കാര്‍ മാത്രമെ പാടുള്ളു.

    പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ഇവിടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ 2 വരെ തുറക്കാന്‍ അനുമതിയുണ്ട്.
    മാധ്യമസ്ഥാപനങ്ങള്‍, ഡാറ്റസെന്റര്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ അവശ്യ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
    ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലബോറട്ടറികള്‍ തുടങ്ങിയ ആരോഗ്യ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. മരുന്ന്, ജനകീയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം എന്നിവ ഒഴികെ മറ്റൊന്നിനും ഡോര്‍ ഡെലിവറി അനുവദിക്കില്ല.

    തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 40 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 31 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 777 പേരെക്കൂടി നിരീക്ഷണത്തിലാക്കിയതോടെ 20,612 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+