മലേഷ്യൻ തൊഴിൽ തട്ടിപ്പ്; നോർക്കയുടെ ഇടപെടൽ, 19 പേർ കേരളത്തിലെത്തി, അഞ്ചുതെങ്ങ് സ്വദേശികളായ 18പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് തട്ടിപ്പിനിരയായത്!
തിരുവനന്തപുരം: മലേഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ 19 മലയാളികൾ നോർക്ക റൂട്ട്സിന്റെ ഇടപെടലിൽ തിരിച്ചെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ 18പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് തട്ടിപ്പിനിരയായത്. ജനുവരി 6നും 10നുമായി രണ്ടു സംഘങ്ങളായിട്ടായിരുന്നു തട്ടിപ്പിനിരയായവർ തിരികെ കൊച്ചിയിലെത്തിയത്.
വടക്കന്‍പാട്ടുകളെ വെല്ലും 'യുദ്ധകഥകള്‍'... വടകരയിൽ ഇത്തവണ ഏതൊക്കെ അടവുകൾ? തിരിച്ചുപിടിക്കാൻ എൽഡിഎഫ്
കഴിഞ്ഞ വർഷം നവംബർ 24നാണ് അഞ്ചുതെങ്ങ് സ്വദേശികളായ ജസ്റ്റിൻ, പ്രിത്താസ് ആന്റണി, റെയ്‌സൺ ഫ്രാൻസിസ്, വർഗീസ് സെബാസ്റ്റ്യൻ, വിജയ് അന്തോൻസ്, സിജോ സാബു, സ്റ്റെബിൻ ആർ, ജിത്തു.സി, സജു.എ, ജോൺസൺ, കൊല്ലം സ്വദേശി സോമജ് മോഹനൻ തുടങ്ങിയവ 19പേർ കൊച്ചിയിൽ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടത്.

ക്വാലാലംപൂരിൽ നിന്നും 420 കിലോമീറ്റർ ദൂരെയുള്ള ജോഹർ എന്ന സ്ഥലത്തെ ക്യാംപിൽ ഇവരെ എത്തിച്ചെങ്കിലും 33 ദിവസം ജോലിയൊന്നും ലഭിക്കാതെ ക്യാമ്പിൽ കഴിയേണ്ടി വന്നെന്ന് ഇവർ പറയുന്നു. അതിനു ശേഷം ആറുപേരെ മറ്റൊരിടത്തേക്ക് ജോലിക്കായി കൊണ്ടുപോയി. കബളിപ്പിക്കപ്പെട്ട വിവരം ഇവർ നാട്ടിലറിയിക്കുകയും തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസി ഇടപെടുകയുമായിരുന്നു.
37 ദിവസത്തെ എംബസി വാസത്തിനും 25000 രൂപ പിഴയൊടുക്കിയതിനും ശേഷമാണ് ഇവർക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങിയത്. ഇവർ തട്ടിപ്പിനിരയായ വിവരമറിഞ്ഞ് ബന്ധുക്കൾ മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് നോർക്ക അധികൃതർ ഇടപെട്ടത്. വക്കം നിലക്കാമുക്ക് സ്വദേശിയാണ് തൊഴിൽ വിസയെന്ന പേരിൽ ഒരു മാസത്തെ വിസിറ്റിങ് വിസ നൽകി ഇവരെ കബളിപ്പിച്ചത്.
മികച്ച കൂലിയില്‍ ജോലി കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവര്‍ 75,000 മുതല്‍ 85,000 രൂപ നല്‍കി മലേഷ്യയിലേക്ക് പോയത്. എയര്‍പോര്‍ട്ടില്‍ വെച്ചാണ് വിസിറ്റിംഗ് വിസയാണ് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞതെന്ന് സംഘത്തിലുണ്ടായിരുന്ന ജസ്റ്റിന്‍ പറഞ്ഞു. നാട്ടിൽ മത്സ്യബന്ധനം നടത്തിയിരുന്ന ഇവർ കടംവാങ്ങിയും പലിശക്കു പണമെടുത്തുമാണ് മലേഷ്യയിലേക്ക് പോകുന്നതിനുള്ള തുക സംഘടിപ്പിച്ചത്. നിലവിൽ കടം വീട്ടാൻ പ്രതിസന്ധിയിലാണെന്നും തട്ടിപ്പിനിരയായവർ പറയുന്നു.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും












Click it and Unblock the Notifications