ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം: ശബരിമലയിൽ നിയമനിർമാണം; രാജ്നാഥ് സിംഗ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത്, ഡോളർ കള്ളക്കടത്ത് കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ച നടപടിയെ എതിർത്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇഡിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത് ഭരണഘടനാവിരുദ്ധമാണെന്നും സിംഗ് വിശേഷിപ്പിച്ചു. ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച നടപടി ദൌർഭാഗ്യകരമാണെന്നും ഇത് രാചജ്യത്തിന്റെ ഫെഡറൽ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മോദിയുടെയും അമിത് ഷായുടെയും കാൽ തൊടാൻ തമിഴ്നാട് മുഖ്യമന്ത്രി നിർബന്ധിതനാകുന്നത് അസഹനീയം: രാഹുൽ
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിന് വേണ്ടി കേരളത്തിലെത്തിയതായിരുന്നു രാജ്നാഥ് സിംഗ്. എല്ലാ സമുദായങ്ങളെയും ആത്മവിശ്വാസം നേടിയെടുത്ത ശേഷം മാത്രമേ ഏകീകൃത സിവിൽ കോഡ് നടപ്പാക്കൂ എന്നും പറഞ്ഞു.
ശബരിമലയിൽ നിയമനിർമാണം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിലെ പുതിയ രാഷ്ട്രീയ നേതൃത്വം ബിജെപിയുടേതാവുമെന്നും യൂണിഫോം സിവില്‍ കോഡ് പ്രാബല്യത്തിൽ വരുത്തുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാജ്‌നാഥ് സിംഗ് വര്‍ക്കലയിൽ ബിജെപി സംഘടിപ്പിച്ച റോഡ് ഷോയിലും പങ്കെടുത്തു.
തീരുമാനം ദൌർഭാഗ്യകരം
അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം ശുപാർശ ചെയ്യാനുള്ള കേരള സർക്കാർ തീരുമാനം നിർഭാഗ്യകരമാണെന്നും ഫെഡറൽ ഘടനയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഏകീകൃത സിവിൽ കോഡ്
ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനായി കേരളത്തിലെത്തിയ സിംഗ്, എല്ലാ സമുദായങ്ങളെയും ആത്മവിശ്വാസം ഏറ്റെടുത്തതിനുശേഷം മാത്രമേ ഏകീകൃത സിവിൽ കോഡ് നടപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി പുറത്തിറക്കിയിട്ടുള്ള പ്രകടന പത്രികയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കു. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള പിന്തുണ നേടിയ ശേഷം സിവിൽ കോഡ് നടപ്പിലാക്കും. ആ തീരുമാനത്തിൽ തന്നെ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും രാജ്നാഥ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ധനവിലയിൽ
രാജ്യത്ത്
ഇന്ധനവില
വർദ്ധിച്ചുവരുന്നതിനിടെ
പെട്രോളിനുള്ള
സംസ്ഥാന
തീരുവ
കുറയ്ക്കാൻ
എല്ലാ
സംസ്ഥാനങ്ങളോടും
കേന്ദ്രം
അഭ്യർത്ഥിച്ചിട്ടുണ്ടെന്നും
രാജ്നാഥ്
സിംഗ്
പറഞ്ഞു.
അദ്ദേഹം
പറഞ്ഞു.
കള്ളക്കടത്ത്
കേസുകളിൽ
കേന്ദ്ര
ഏജൻസികളാണ്
അന്വേഷണം
നടത്തുന്നത്.
എന്നാൽ
കേന്ദ്ര
ഏജൻസിക്കെതിരെ
ഒരു
ജുഡീഷ്യൽ
കമ്മീഷനെ
നിയമിച്ചു
എന്നതിനർത്ഥം
സംസ്ഥാന
സർക്കാർ
ഭരണഘടനയുടെ
ഫെഡറൽ
ഘടനയെ
വെല്ലുവിളിക്കുകയാണ്.
ഇത്
ഭരണഘടനയ്ക്ക്
വിരുദ്ധമാണെന്നും
സിംഗ്
കൂട്ടിച്ചേർത്തു.
കേരള
ക്രൈംബ്രാഞ്ച്
എഫ്‌ഐആർ
രജിസ്റ്റർ
ചെയ്ത്
ദിവസങ്ങൾക്കുള്ളിൽ
ചില
ഇഡി
ഉദ്യോഗസ്ഥർക്കെതിരെ
എഫ്ഐആർ
രജിസ്റ്റർ
ചെയ്തിട്ടുണ്ട്.
കേവല ഭൂരിപക്ഷം
കേരളത്തിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചും പ്രതികരിച്ചു. കെ സുരേന്ദ്രൻ എന്തുകൊണ്ടാണ് കേവല ഭൂരിപക്ഷം എന്ന് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസ്യതയുള്ള ഒരേ ഒരു പാർട്ടി ബിജെപിയാണ്. കോൺഗ്രസും സിപിഎമ്മും തമ്മിൽ ബംഗാളിൽ ബാന്ധവമുണ്ടാക്കിയിരിക്കുകയാണ്. അതേ സമയം സഖ്യം വ്യാജ വാഗ്ധാനങ്ങളാണ് നൽകുന്നതെന്നും സിംഗ് പറയുന്നു.
അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍