ശരണ്യ പോയിട്ട് ദിവസങ്ങള്‍, ഉള്‍ക്കൊള്ളാനാകാതെ സീമ ജി നായര്‍, ഇപ്പോഴും സ്‌നേഹസീമയില്‍
തിരുവനന്തപുരം: ക്യാന്‍സറിനോട് പൊരുതിയാണ് നടി ശരണ്യ മരണത്തിന് കീഴടങ്ങിയത്. ശരണ്യയുടെ പോരാട്ടത്തിന് താങ്ങും തണലുമായി നടി സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ പണി കഴിപ്പിച്ച പുതിയ വീടിന് പേരിട്ടത് സനേഹ സീമ എന്നാണ്.
ശരണ്യ ഈ ലോകത്ത് നിന്ന് വിട പറഞ്ഞ് പോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. സീമ ജി നായര്‍ ഇപ്പോഴും ആ സത്യം ഉള്‍ക്കൊണ്ടിട്ടില്ല. ശരണ്യയുടെ വീട്ടില്‍ തന്നെ തുടരുകയാണ് സീമ ജി നായര്‍.
ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ

ശരണ്യയ്ക്ക് ചേച്ചിയും സുഹൃത്തും അമ്മയും ഒക്കെ ആയിരുന്നു സീമ ജി നായര്‍. ജീവിതത്തിലേക്ക് തിരിച്ച് എത്താനുളള ശരണ്യയുടെ ശ്രമങ്ങള്‍ക്ക് സീമ ജി നായര്‍ കരുത്തായി നിന്നു. ചികിത്സയ്ക്ക് എന്ന പോലെ ശരണ്യയ്ക്ക് പുതിയ വീടുണ്ടാക്കുന്നിതിനും മുന്‍കൈ എടുത്ത് ഒപ്പം നിന്നത് സീമ ജി നായര്‍ ആയിരുന്നു. രോഗം ഗുരുതരമായപ്പോഴും ശരണ്യ ജീവിതത്തിലേക്ക് തിരികെ വരും എന്ന് തന്നെ ആയിരുന്നു സീമ ജി നായര്‍ പ്രതീക്ഷിച്ചിരുന്നത്.

അര്‍ബുദരോഗബാധിതയായിരിക്കെ തന്നെ ശരണ്യയ്ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ കൊവിഡിനെ ശരണ്യ അതിജീവിച്ചു. അത് അത്ഭുതമായിരുന്നുവെന്ന് സീമ ജി നായര്‍ പറയുന്നു. ന്യൂമോണിയ ബാധിച്ചപ്പോള്‍ അതില്‍ നിന്നും ശരണ്യ തിരിച്ച് വന്നു. അപ്പോള്‍ ഉറപ്പായിരുന്നു അവള്‍ ക്യാന്‍സറിനെ അതിജീവിക്കുമെന്നത് എന്നും സീമ ജി നായര്‍ പറഞ്ഞു. ശരണ്യയുടെ മരണത്തിന് ശേഷവും സീമ ജി നായര്‍ സ്‌നേഹ സീമ എന്ന വീട്ടില്‍ തുടരുകയാണ്, ശരണ്യയുടെ കുടുംബത്തിന് താങ്ങേകി.

ശരണ്യ മരണപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മ ഇതുവരെ സാധാരണ അവസ്ഥയിലേക്ക് മടങ്ങി എത്തിയിട്ടില്ലെന്ന് മകന്‍ ആരോമല്‍ പറയുന്നു. സീമ ജി നായരുടെ സ്‌നേഹസീമ എന്നുളള യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് ആരോമല്‍ കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത്. '' സത്യം പറഞ്ഞാല്‍ അമ്മയെ താന്‍ അങ്ങോട്ട് വിളിക്കാറില്ല. കൂടെ നില്‍ക്കുന്ന റോബിന്‍ ചേട്ടനെ ആണ് വിളിക്കാറുളളത്. അദ്ദേഹം പറയുന്നത് അമ്മ ഒട്ടും സ്റ്റേബിള്‍ അല്ലെന്നും ഇപ്പോള്‍ കരച്ചിലാണ് എന്നുമാണ്. ഓരോ ചാനല്‍ അഭിമുഖത്തിലും കാണുമ്പോഴും അമ്മ പൊട്ടിക്കരഞ്ഞ് കൊണ്ടിരിക്കുകയാണ്''.

അമ്മയെ എങ്ങനെ തിരിച്ച് കൊണ്ടുവരാന്‍ പറ്റുമെന്ന് സത്യം പറഞ്ഞാല്‍ തനിക്ക് അറിയില്ല. എന്നാണ് അമ്മ മടങ്ങി വരുന്നത് എന്ന് റോബിന്‍ ചേട്ടനോട് ചോദിക്കുമ്പോള്‍ അറിയില്ല എന്നാണ് മറുപടി ലഭിക്കുന്നത്. മരണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അമ്മയുടെ കൂടെ ജോലി ചെയ്യുന്ന രണ്ട് മൂന്ന് ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നു. അവര്‍ പറയുന്നത് കേട്ടപ്പോള്‍ തനിക്ക് തന്നെ കരച്ചില്‍ വന്നു.

''നിന്റെ അമ്മയെ നീ ഒന്ന് നോക്കണം, ഭക്ഷണം കഴിക്കുന്നില്ല, വെള്ളം കുടിക്കുന്നില്ല, അമ്മ ഇങ്ങനെ പോയിക്കഴിഞ്ഞാല്‍ എന്തെങ്കിലും പറ്റും എന്നൊക്കെയാണ് അമ്മയുടെ കൂടെ നില്‍ക്കുന്നവരൊക്കെ പറയുന്നത്. കുറേ പേര്‍ തനിക്ക് മെസ്സേജ് അയക്കുന്നുണ്ട്. സീമച്ചേച്ചി എവിടെ എന്നും കാണാനില്ലല്ലോ എന്നും ചോദിച്ച് കൊണ്ട്. ഒന്നും പറ്റിയിട്ടില്ലെന്ന് താന്‍ പറഞ്ഞു''.

''സീമച്ചേച്ചിയോട് ഒരു വീഡിയോയില്‍ വരാന്‍ പറയുമോ എന്നും ആളുകള്‍ ചോദിക്കുന്നു. അമ്മയ്ക്ക് ഇപ്പോ വീഡിയോ ചെയ്യാനുളള അവസ്ഥയില്‍ അല്ല ഉളളത്. താന്‍ വിളിക്കുമ്പോള്‍ പോലും കോള്‍ അറ്റന്‍ഡ് ചെയ്യാറില്ല. അല്ലെങ്കില്‍ തന്നോട് പോലും രണ്ട് മിനുറ്റ് തികച്ച് സംസാരിക്കാന്‍ പറ്റിയ ഒരു അവസ്ഥയിലല്ല അമ്മ ഇപ്പോഴുളളത്. അമ്മ അത്രയും തകര്‍ന്നിരിക്കുകയാണ്''.

സോഷ്യല്‍ മീഡിയ തുറന്ന് കഴിഞ്ഞാല്‍ അമ്മയുടേയും ശരണ്യ ചേച്ചിയുടേയും കാര്യങ്ങള്‍ ആണ് ആളുകള്‍ ചോദിക്കുന്നത്. ഇപ്പോഴും അവിടുത്തെ സിറ്റുവേഷന്‍സ് ഒന്നും നോര്‍മല്‍ ആയിട്ടില്ല. ആരും സ്‌റ്റേബിള്‍ അല്ല. തനിക്ക് ജോലി കാര്യങ്ങള്‍ കളഞ്ഞ് അവിടേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. അങ്ങോട്ട് പോകണം എന്നുണ്ട്. അമ്മ പഴയ ലൈഫിലേക്ക് തിരിച്ച് വന്നിട്ട് മാത്രമേ ഇനി ഒരു വീഡിയോ ചെയ്യുകയുളളൂ.

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതിന് ശേഷം അമ്മ കൊച്ചിയിലേക്ക് വരുമ്പോള്‍ എന്തായിരുന്നു അവസ്ഥ എന്ന് പറഞ്ഞ് കൊണ്ട് അമ്മ നിങ്ങളുടെ മുന്നിലേക്ക് വരും. അത് ഇനി ഒരു മാസമോ ഒരാഴ്ചയോ ആയാലും അതിന് വേണ്ടി കാത്തിരിക്കുക. അമ്മയെ സ്‌നേഹിക്കുന്ന ആളുകളുടെ ചോദ്യത്തിന് ഒരു മറുപടി നല്‍കാന്‍ വേണ്ടി മാത്രമാണ് താനിപ്പോള്‍ വീഡിയോ ചെയ്യുന്നത് എന്നും ആരോമല്‍ പറയുന്നു.












Click it and Unblock the Notifications